
തിരുവനന്തപുരം: ചലച്ചിത്ര നടനും കേരള സംഗീതനാടക അക്കാഡമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. 55 വയസ്സായിരുന്നു. രാത്രി 8.30നായിരുന്നു അന്ത്യം. കൊല്ലം സ്വദേശിയാണ്. ഭാര്യയും ഒരു മകളുമുണ്ട്. മരണസമയത്ത് ഭാര്യയും അടുത്ത ബന്ധുക്കളും സമീപത്തുണ്ടായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുരളിയെ പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടന്‍ യാത്ര കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് മുരളി നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. (കേരളകൌമുദിയിൽനിന്ന്)
ദീര്‍ഘകാലമായി പ്രമേഹരോഗ ബാധിതനായിരുന്നു മുരളി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുരളിയുടെ നില അതീവ ഗുരുതരമായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയസ്തംഭനവും സംഭവിച്ചിരുന്നു.
നാടകരംഗത്ത് നിന്നും സിനിമയിലെത്തിയ മുരളി മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ശൈലി നിലനിര്‍ത്തിയിരുന്ന നടനാണ്. നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. നെയ്ത്തുകാരന്‍ എന്ന സിനിമയിലെ അപ്പുമേസ്തിരി എന്ന കഥാപാത്രമാണ് 2002ല്‍ മുരളിയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. മൂന്ന് സംസ്ഥാന അവാര്‍ഡുകളും മുരളിയെ തേടിയെത്തിയിട്ടുണ്ട്.
No comments:
Post a Comment