തളരാത്ത പോരാട്ടവീര്യവുമായി
സി അജിത്
ദേശാഭിമാനി, Posted on: 26-Feb-2012 11:34 PM
ഗുജറാത്ത് മുന്‍ പൊലീസ് മേധാവി ആര്‍ ബി ശ്രീകുമാര്‍ , ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട്, പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്, നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ്... രാജ്യം കണ്ട ഏറ്റവും പൈശാചികമായ വംശഹത്യക്ക് നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയെയും സംഘപരിവാറിനെയും തുറന്നുകാട്ടാന്‍ ധീരമായി പോരാടിയവര്‍ . ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ ഉന്മൂലനംചെയ്യാനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള പ്രയത്നത്തിനിടെ ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത് തുടര്‍ച്ചയായ പീഡനങ്ങള്‍ . മോഡി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ വകവയ്ക്കാതെ ഇവര്‍ പോരാട്ടം തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ആര്‍ ബി ശ്രീകുമാര്‍ 1972ലാണ് ഗുജറാത്ത് പൊലീസില്‍ ചേരുന്നത്. 2002ല്‍ ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ എഡിജിപിയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ പിന്നീടുള്ള വെളിപ്പെടുത്തലുകളാണ് വംശഹത്യയുടെ കാലത്ത് മോഡി പൊലീസിനെ എത്രമാത്രം നിഷ്ക്രിയമാക്കിയെന്ന് പുറംലോകത്തെ അറിയിച്ചത്. 2004ല്‍ നാനാവതി കമീഷന്‍മുമ്പാകെ ശ്രീകുമാര്‍ നല്‍കിയ മൊഴി മോഡിസര്‍ക്കാരിനെ പിടിച്ചുകുലുക്കി. ഇതിന്റെ പ്രതികാരം മോഡിസര്‍ക്കാര്‍ തീര്‍ത്തത് ശ്രീകുമാറിന് അര്‍ഹമായ സ്ഥാനക്കയറ്റം റദ്ദാക്കിയാണ്. 1987ല്‍ കച്ച് എസ്പി ആയിരുന്ന കാലത്തെ ഒരു സംഭവം കുത്തിപ്പൊക്കി കള്ളക്കേസ് ചമച്ചാണ് സ്ഥാനക്കയറ്റം തടഞ്ഞത്. പിന്നീട് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ട്രിബ്യൂണ്‍ ശ്രീകുമാറിനെ കുറ്റവിമുക്തനാക്കി. 2007ലാണ് ശ്രീകുമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. പിന്നീട് നീണ്ട നിയമയുദ്ധത്തിനുശേഷം 2008ല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. മോഡിസര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ ഇപ്പോഴും പോരാട്ടം തുടരുകയാണ് ഇദ്ദേഹം. ഗുജറാത്ത് വംശഹത്യക്ക് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തിയതിനാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് സര്‍വീസില്‍നിന്ന് സസ്പെന്‍ഷനും പിന്നീട് ജയില്‍വാസവും നല്‍കിയത്. ഒരു കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തിയെന്ന കാരണം പറഞ്ഞായിരുന്നു ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ്ചെയ്തത്. മുംബൈയില്‍ ജനിച്ച് ഗുജറാത്തില്‍ പഠിച്ച് അവിടത്തെ കേഡറില്‍ ഐപിഎസുകാരനായ ഭട്ട് വംശഹത്യ നടക്കുമ്പോള്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമീഷണറായിരുന്നു. മോഡിക്കെതിരായ ശക്തമായ തെളിവുകള്‍ കൈവശമുണ്ടായിരുന്ന ഭട്ട് ഇവ സുപ്രീംകോടതി മുമ്പാകെ വെളിപ്പെടുത്തി. വംശഹത്യ നടക്കുന്ന സമയത്ത് പ്രതികാരത്തിന് ഇറങ്ങിയ സംഘപരിവാറുകാരെ തടയരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി നിര്‍ദേശിച്ചിരുന്നുവെന്ന് അന്നത്തെ യോഗത്തില്‍ പങ്കെടുത്ത സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ അറിയിച്ചു. വംര്‍ഗീയ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയുള്ള തന്റെ ഫാക്സ് സന്ദേശവും മോഡി അവഗണിച്ചതായി ഭട്ട് മൊഴി നല്‍കി. ഇതോടെ പ്രതിക്കൂട്ടിലായ മോഡി, ഭട്ടിനോട് പ്രതികാരം ചെയ്യുകയായിരുന്നു. സത്യവാങ്മൂലം നല്‍കി രണ്ടാം ദിവസം ഭട്ടിനെ പൊലീസ് അറസ്റ്റ്ചെയ്തു. പിന്നീട് 18 ദിവസം തടവറയില്‍ കഴിയേണ്ടിവന്നു. ജയിലിന്റെ പൊലീസിന്റെ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായി. വ്യാജകേസുകള്‍ ചമച്ചും മറ്റും മോഡി സര്‍ക്കാര്‍ ഇപ്പോഴും ഭട്ടിനെതിരെ പ്രതികാര നടപടി തുടരുകയാണ്. ഗുജറാത്ത് വംശഹത്യയിലെ ഇരകളായവര്‍ക്ക് ധൈര്യവും ഊര്‍ജവും പകരുകയായിരുന്നു പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡ്. എല്ലാം നഷ്ടപ്പെട്ട് ചകിതരായി കഴിയുകയായിരുന്നവരെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും നിയമനടപടിയായി മുന്നോട്ടുപോകാന്‍ കരുത്തുനല്‍കുകയും ചെയ്തത് ടീസ്റ്റയാണ്. വംശഹത്യയുടെ ഭാഗമായിരുന്ന ബെസ്റ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് മൊഴിനല്‍കിയത് ടീസ്റ്റയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. പക്ഷേ, പിന്നീട് ഇവര്‍ മൊഴിമാറ്റി. ഇതിനു പിന്നില്‍ മോഡി സര്‍ക്കാരിന്റെ ഇടപെടലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇടപെടലുകള്‍ നടത്തിയ തീസ്തയ്ക്ക് ഗുജറാത്തില്‍ കായികപരായ ആക്രമണങ്ങള്‍ പലതവണ നേരിടേണ്ടിവന്നു. ഗുജറാത്ത് സര്‍ക്കാര്‍ നിരവധി കള്ളക്കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഗുജറാത്തില്‍ വംശഹത്യക്ക് ഇരയായവരുടെ മറവുചെയ്ത ശരീരങ്ങള്‍ നിയമവിരുദ്ധമായി പുറത്തെടുത്തെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ എടുത്ത കേസ് വ്യാജമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. വംശഹത്യാ കേസുകളുമായി ശക്തമായി മുന്നോട്ടുപോയ ടീസ്തയെ വേട്ടയാടാന്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വംശഹത്യയുമായി ബന്ധപ്പെട്ട് ടീസ്തയ്ക്കെതിരെ ഗുജറാത്തില്‍ മറ്റു നിരവധി കേസ് നിലവിലുണ്ട്. ഗുജറാത്ത് വംശഹത്യയില്‍ ഇരയായവരെ സംഘടിപ്പിക്കുന്നതിലും മോഡി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ് മല്ലിക സാരാഭായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സദ്ഭാവനാ ഉപവാസത്തിനെതിരെ ഇവര്‍ മാര്‍ച്ച് നടത്തിയ ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ 90 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യയില്‍നിന്നുള്ള 25 പേരെയും കൂട്ടിയാണ് മല്ലിക പ്രകടനം നടത്തിയത്. അര്‍ഹമായ നഷ്ടപരിഹാരം ഇവര്‍ക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വംശഹത്യയ്ക്കുശേഷം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരാജയപ്പെടുത്താന്‍ മോഡി തന്റെ അഭിഭാഷകര്‍ക്ക് കൈക്കൂലി വാഗ്ദാനംചെയ്തുവെന്ന് മല്ലിക വെളിപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു.
പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Showing posts with label ഗുജറാത്ത്. Show all posts
Showing posts with label ഗുജറാത്ത്. Show all posts
Monday, February 27, 2012
"അവിടെ ഭയമാണ് ഭരിക്കുന്നത് "
"അവിടെ ഭയമാണ് ഭരിക്കുന്നത് "
എന്‍ എസ് സജിത്
ദേശാഭിമാനി, Posted on: 26-Feb-2012 11:34 PM
ആ രണ്ടു യാത്രകള്‍ തമ്മിലുള്ള അകലം കേവലം ഒരു വര്‍ഷം പോലുമില്ലായിരുന്നു. ആദ്യയാത്രയുടെ ഓര്‍മകള്‍ അത്രയേറെ ഭയപ്പെടുത്തുന്നതായതുകൊണ്ടുതന്നെ രണ്ടാംയാത്രയില്‍ ഭീതിയുടെ തീവ്രത അല്‍പ്പമെങ്കിലും കുറയുമെന്ന പ്രതീക്ഷ തെറ്റി. 2002 മാര്‍ച്ചില്‍ കണ്ടത് വാള്‍മുനയില്‍ നിന്നുയരുന്ന ആക്രോശങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള അഹമ്മദാബാദുകാരുടെ വെമ്പലായിരുന്നു. വംശഹത്യയുടെ തിരത്തള്ളലുകള്‍ക്കുശേഷം ഭയത്തിന് അല്‍പ്പം ശമനമുണ്ടാവുമെന്ന അവരുടെ മോഹം പൂര്‍ണമായും അസ്ഥാനത്തായിരുന്നവെന്ന് പിറ്റേവര്‍ഷം തെരഞ്ഞെടുപ്പ് കാലത്ത് ബോധ്യമായി. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് തീപിടിച്ചുണ്ടായ ദുരന്തം മറയാക്കി മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ അതിക്രമം നാലുദിവസംകൊണ്ട് അടിച്ചമര്‍ത്തിയെന്നായിരുന്നു മോഡിയുടെ അവകാശവാദം. മാര്‍ച്ച് ആദ്യപകുതിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനുമടക്കമുള്ള ഇടതുപക്ഷനേതാക്കള്‍ക്കൊപ്പം അഹമ്മദാബാദിലെത്തിയ മാധ്യമസംഘത്തിന് മോഡിയുടെ വാദം തെറ്റാണെന്ന് മനസിലാക്കാന്‍ ഏറെ സമയമൊന്നും വേണ്ടിവന്നില്ല. സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്ര മാത്രംമതി. എങ്ങും വിഹ്വലമായ മുഖങ്ങള്‍ . വിഭജനകാലത്തെ പലായനത്തെക്കുറിച്ചുള്ള കഥകളെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍ . ഡല്‍ഹിയില്‍നിന്നുള്ള നേതാക്കളുടെ സംഘത്തിന് വിശ്രമമൊരുക്കിയ നഗരപ്രാന്തത്തിലെ സര്‍ക്കീട്ട് ഹൗസിനുമുന്നിലെ കാഴ്ചയായിരുന്നു അതിഭയാനകം. സംഘപരിവാറുകാര്‍ കൊന്ന പന്ത്രണ്ടുപേരുടെ ജഡം കൂട്ടത്തോടെ കത്തിച്ചതിന്റെ ദുര്‍ഗന്ധം അവിടെ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മയ്യത്തു നമസ്കാരത്തിനുപോലും ഉറ്റവര്‍ക്ക് ഇടകൊടുക്കാതെയുള്ള സംസ്കാരം. ഇടതു നേതാക്കളെ കാണാന്‍ തിങ്ങിക്കൂടിയ ഇരകളെ പുലഭ്യം പറഞ്ഞ് ഓടിക്കുന്ന പൊലീസ്. ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയെക്കുറിച്ച് "അവിടെ ഭയമാണ് ഭരിക്കുന്നതെ"ന്ന് ബെര്‍തോള്‍ട് ബ്രെഹ്ത് പറഞ്ഞതുപോലെയാണ് ഗുജറാത്തും. ക്രമസമാധാന പ്രശ്നമുള്ളതിനാല്‍ നേതാക്കള്‍ സര്‍ക്കീട്ട് ഹൗസിലേക്ക് പ്രവേശിക്കരുതെന്ന് പൊടുന്നനെ പൊലീസ് ഓഫീസറുടെ കല്‍പ്പന. ശല്യക്കാരായ ഇടതുനേതാക്കളോട് ജനങ്ങള്‍ വല്ലതും പറഞ്ഞുകൊടുത്താലോ എന്ന ആശങ്കയില്‍നിന്നുള്ള വിരട്ടല്‍ . ആള്‍ക്കൂട്ടത്തില്‍ പെട്ടെന്ന് വെടിപൊട്ടുംപോലെ ഉച്ചത്തിലൊരു ശബ്ദം. കുപ്പായക്കൈ തെറുത്തു കയറ്റി ഓഫീസറുടെ നേര്‍ക്ക് ഇരച്ചു കയറുന്നത് എ ബി ബര്‍ദന്‍ . എഴുപതു കഴിഞ്ഞ അദ്ദേഹം പെട്ടെന്ന് രോഷാകുലനായ യുവാവായി. സര്‍ക്കീട്ട് ഹൗസിന്റെ വാതിലുകള്‍ താനേ തുറന്നു. നേതാക്കള്‍ മുസ്ലിം സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അവര്‍ ദുരനുഭവങ്ങള്‍ വിവരിച്ചു. സുര്‍ജിതും ബര്‍ദനുമൊക്കെ വന്ന് സംസാരിച്ചതോടെ ഇരകള്‍ക്ക് ആത്മവിശ്വാസം കൈവന്നപോലെ. നിരവധി കൃസ്ത്യന്‍ നേതാക്കളും അന്ന് സര്‍ക്കീട്ട് ഹൗസിലെത്തി നേതാക്കളെ കണ്ടു. ഗുജറാത്താണ് ഇനി ഇടതുപക്ഷത്തിന്റെ പ്രഥമ അജന്‍ഡയെന്ന് അവിടെവച്ച് സുര്‍ജിത്തിന്റെ പ്രഖ്യാപനം. നരോദ പാട്യ അടക്കമുള്ള ക്യാമ്പുകള്‍ , കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാംഗവുമായ ഇഹ്സാന്‍ ജാഫ്രിയെ കൊലപ്പെടുത്തിയ ഗുല്‍ബര്‍ഗ അപ്പാര്‍ട്മെന്റ്. പഴയ നഗരത്തില്‍ കത്തിച്ചാമ്പലായ കടകള്‍ . സൂഫിവര്യന്മാരുടെ അസംഖ്യം ദര്‍ഗകള്‍ , ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനങ്ങള്‍ തീകൊളുത്തി ഉരുട്ടിവിട്ട് തകര്‍ത്ത എത്രയോ പള്ളികള്‍ . എല്ലായിടത്തും മനുഷ്യര്‍ക്ക് ഒരേ മുഖം. ഇനിയൊരിക്കലും ഇങ്ങനെയൊരു കാഴ്ച കാണാന്‍ ഇടയാവരുതെന്ന് കൊതിച്ച നിമിഷങ്ങള്‍ . മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ ഉറുദു കലര്‍ന്ന ഗുജറാത്തിയില്‍ പറയുന്നതിന്റെ അര്‍ഥം മനസിലായില്ലെങ്കിലും അവരുടെ വാക്കുകളിലെ വികാരം നമ്മിലേക്ക് പ്രസരിക്കും. കുട്ടികളെ സാന്ത്വനിപ്പിച്ച നേതാക്കളുടെ വെള്ളക്കുപ്പായങ്ങള്‍ കണ്ണീരിലും ചേറിലും മുങ്ങി. നേതാക്കള്‍ തങ്ങളെ അനുഗമിച്ച ചുരുക്കം ഉദ്യോഗസ്ഥരെക്കൂടാതെ അറിയാവുന്ന സിവില്‍ സര്‍വീസ്, റവന്യു ഉദ്യോഗസ്ഥരെയും പൊലീസുദ്യോഗസ്ഥരെയുംഫോണില്‍ വിളിച്ച് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കി. ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാനും വൈദ്യുതിയും വെള്ളവുമെത്തിക്കാനും നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യാനും മറ്റും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു രണ്ടാമത്തെ യാത്ര. അപരിചിതരെ ശത്രുക്കളെപ്പോലെ നോക്കുന്ന നാട്ടുകാര്‍ . വഡോദര ബെസ്റ്റ് ബേക്കറിയായിരുന്നു ലക്ഷ്യം. സാഹിറ ഷെയ്ക്കിന്റെ ബന്ധുക്കളെ ചുട്ടുകൊന്ന സ്ഥലം. വഡോദര നഗരത്തിന്റെ പരിസരത്തെവിടെയോ ആണത്. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് ബേക്കറി. താഴെയുള്ള വീടുകളില്‍ സാഹിറയുടെ ബന്ധുക്കള്‍ . കേസിലെ ഏക സാക്ഷി സാഹിറയുടെ വാക്കുകള്‍ക്ക് വിലയുള്ള കാലം. കേസ് നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാഡിനൊപ്പം അന്നവള്‍ മുംബൈയില്‍ . ബന്ധുക്കളോട് സാഹിറയെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി അമ്പരിപ്പിക്കുന്നതായിരുന്നു. അവള്‍ , തേവടിശ്ശി, ഗുജറാത്തിന്റെ അഭിമാനം കളഞ്ഞു കുളിച്ചവള്‍ . അഞ്ചുകോടി ഗുജറാത്തികളെ നാണംകെടുത്തിയവള്‍ . അങ്ങനെ നീണ്ടു പ്രതികരണങ്ങള്‍ . ആരൊക്കെയോ പറഞ്ഞു കൊടുത്തത് കാണാപ്പാഠം പഠിച്ചതുപോലെ. സാഹിറയും കേസില്‍ കൂറുമാറുമെന്ന് അവിടെ വച്ചുതന്നെ മനസിലായി. തിരിഞ്ഞുനോക്കിയപ്പോള്‍ കാവിവേഷക്കാര്‍ , കൊമ്പന്‍ മീശക്കാര്‍ . ബെസ്റ്റ് ബേക്കറി പരിസരത്ത് ആരെല്ലാം വരുന്നു എന്നറിയാന്‍ നിയോഗിക്കപ്പെട്ടവര്‍ . അഹമ്മദാബാദില്‍ ഇരകളാക്കപ്പെട്ട മുസ്ലിങ്ങളുടെ വീടുകള്‍ വന്‍കിട ഭൂമാഫിയ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും അന്ന് കണ്ടു. ഇവിടെനിന്നാല്‍ പ്രശ്നമാണെന്നും കിട്ടുന്ന വിലയ്ക്ക് വിറ്റ് ഗ്രാമങ്ങളിലേക്ക് പോകാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചാണ് കൈയേറ്റം. ഗോധ്ര സ്റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തത്തിന് ഇടയാക്കിയ രാസവസ്തു ഗുജറാത്തില്‍ വംശഹത്യക്ക് വേണ്ടി പലയിടത്തും ഉപയോഗിച്ചിരുന്നുവെന്ന് സൂചനയുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് സത്യമാണെന്നും അന്ന് മനസിലായി. അത് പറഞ്ഞുതന്നത് മുല്ലാജി. കണ്ടാല്‍ അസ്സല്‍ ഗുജറാത്തി മുസ്ലിം. നീളന്‍ പഠാനിക്കുപ്പായം. നെഞ്ചോളമെത്തുന്ന താടി. പറഞ്ഞു തുടങ്ങിയപ്പോള്‍ ഐക്കരിപ്പടിക്കാരന്‍ . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ളയാള്‍ . ടി വി ചന്ദ്രന്റെ ഡാനി സിനിമയിലെ ഡാനിയെപ്പോലെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെയും ചരിത്രസംഭവങ്ങളുമായി കൂട്ടിയിണക്കുന്ന മനുഷ്യന്‍ . അഹമ്മദാബാദ്-ഗാന്ധിനഗര്‍ അതിര്‍ത്തിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരന്‍ . അയാളുടെ ഹോട്ടല്‍ വംശഹത്യക്കാലത്ത് ഭാഗികമായി കത്തിച്ചതാണ്. ഒരു മഞ്ഞ ദ്രാവകം ചുമരില്‍ തേച്ചായിരുന്നത്രെ തീകൊളുത്തിയത്. അതീവ ജ്വലനശേഷിയുള്ള ഇതേ വസ്തു ഗോധ്രയിലെ കത്തിയ തീവണ്ടി ബോഗിയില്‍ കണ്ടെത്തിയെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസുകാരെ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു മുല്ലാജി. മുല്ലാജിക്ക് വോട്ടെവിടെയാണെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടിയില്‍ ഞങ്ങള്‍ അന്തിച്ചുനിന്നു: എനിക്ക് വോട്ടോ. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തുപോലും ഈ മാപ്പിളയ്ക്ക് വോട്ടില്ല. എന്നിട്ടാണോ ഇപ്പോള്‍ മോഡി ഭരിക്കുമ്പോള്‍ ?"
Labels:
അക്രമം,
ഗുജറാത്ത്,
രാഷ്ട്രീയം,
വര്‍ഗ്ഗീയത
നീതി ഇനിയുമകലെ
നീതി ഇനിയുമകലെ
എം പ്രശാന്ത്
ദേശാഭിമാനി, Posted on: 26-Feb-2012 11:35 PM
ഗുജറാത്തില്‍ സംഘപരിവാര്‍ ആസൂത്രണംചെയ്ത ന്യൂനപക്ഷ വംശഹത്യ അരങ്ങേറി പത്തുവര്‍ഷം പിന്നിടുമ്പോഴും യഥാര്‍ഥ കൊലയാളികള്‍ നിയമത്തിന് പുറത്തുതന്നെ. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പൂര്‍ണമായ അറിവോടെയും പിന്തുണയോടെയുമാണ് വംശഹത്യ അരങ്ങേറിയതെന്നതിന് അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം തെളിവുകളുമായി മുന്നോട്ടുവന്നിട്ടും നിയമനടപടികള്‍ ഇഴയുകയാണ്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഏറെ പ്രതീക്ഷകളുണര്‍ത്തിയെങ്കിലും രണ്ടാഴ്ചമുമ്പ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി മുമ്പാകെ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മോഡിയെ സംരക്ഷിക്കുന്നവിധത്തിലെന്നാണ് സൂചനകള്‍ . ഇത് ശരിയെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ നരനായാട്ടിന്റെ മുഖ്യആസൂത്രകന്‍ ഒരിക്കല്‍ക്കൂടി നിയമത്തിന്റെ കരങ്ങളില്‍നിന്ന് വഴുതിമാറും. 2002 ഫെബ്രുവരി 27-28 തീയതികളിലാണ് ഗുജറാത്തിലെ പല നഗരങ്ങളിലും ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടത്. ഗുല്‍ബര്‍ഗ സൊസൈറ്റി, നരോദപാട്യ, ബെസ്റ്റ്ബേക്കറി തുടങ്ങി മനസ്സാക്ഷിയെ നടുക്കുന്ന കൂട്ടക്കൊലകളുടെ കാര്യത്തില്‍പ്പോലും തീര്‍ത്തും ദുര്‍ബലമായിരുന്നു സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍പ്പോലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളോ തെളിവോ ഉണ്ടായില്ല. ഇരകള്‍ നല്‍കിയ മൊഴികളില്‍ കൃത്രിമം നടത്തി. ഇതോടൊപ്പം അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ പല കേസുകളില്‍ സാക്ഷികളെ കൂറുമാറ്റുന്നതിലും സംഘപരിവാര്‍ വിജയിച്ചു. കേസെടുക്കലും വിചാരണയുമെല്ലാം പ്രതികളെ സഹായിക്കുന്നവിധത്തിലായിരുന്നു. ആയിരക്കണക്കിന് കേസുകള്‍ തെളിവില്ലാതെ അവസാനിപ്പിച്ചു. വംശഹത്യക്ക് നേതൃത്വം നല്‍കിയവരാരും നിയമത്തിനുമുന്നില്‍ എത്തില്ലെന്ന പ്രതീതി ഒരു ഘട്ടത്തില്‍ ശക്തമായിരുന്നു. ഇതോടൊപ്പം തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകകൂടി ചെയ്തതോടെ പ്രതിരോധശ്രമങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. പ്രതികൂല സാഹചര്യങ്ങളിലും ഏതാനും വ്യക്തികള്‍ നടത്തിയ ധീരമായ ശ്രമഫലങ്ങളാണ് ഇപ്പോഴും വംശഹത്യാകേസുകളെ നീതിപീഠങ്ങള്‍ മുമ്പാകെ നിലനിര്‍ത്തുന്നത്. ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ ഇരയായ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, തീസ്ത സെത്തല്‍വാദ്, ജാവേദ് അക്തറും സെഡ്രിക്ക് പ്രകാശും മറ്റും ഉള്‍പ്പെട്ട സിറ്റിസണ്‍സ് ഫോര്‍ പീസ് എന്നീ വ്യക്തികളും സംഘടനകളുമാണ് ഇപ്പോഴും നിയമപോരാട്ടം തുടരുന്നത്. കാമിനി ജെയ്സ്വാള്‍പോലുള്ള അഭിഭാഷകരുടെ ആത്മാര്‍ഥമായ സമീപനവും കുറ്റക്കാര്‍ എപ്പോഴെങ്കിലും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നു. മോഡിക്കും സംഘപരിവാറിനും പലപ്പോഴും തിരിച്ചടിയായത് രാജ്യത്തെ പരമോന്നത കോടതി നടത്തിയ ഇടപെടലുകളാണ്. ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് എ കെ ഗാംഗുലി, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ എന്നിവര്‍ നേതൃത്വം നല്‍കിയ ബെഞ്ചുകള്‍ പലപ്പോഴും നിശിതമായ ഭാഷയില്‍തന്നെ മുഖ്യമന്ത്രി മോഡിയെയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിച്ചു. അധികാരത്തിന്റെ പിന്‍ബലത്തില്‍ കേസുകള്‍ ഒന്നൊന്നായി അട്ടിമറിക്കുന്നതില്‍ രോഷംകൊണ്ട് "ഒന്നുകില്‍ രാഷ്ട്രീയനീതി പാലിക്കുക, അല്ലെങ്കില്‍ രാജിവച്ച് പുറത്തുപോവുക" എന്ന ജസ്റ്റിസ് വി എന്‍ ഘരെയുടെ പരാമര്‍ശം നരേന്ദ്രമോഡിക്കുമേല്‍ അശനിപാതംപോലെയാണ് പതിച്ചത്. ബെസ്റ്റ്ബേക്കറി, നരോദപാട്യ തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ നിരപരാധികളെ ക്രൂരമായി ഉന്മൂലനംചെയ്ത കൂട്ടക്കൊല കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് ബെസ്റ്റ്ബേക്കറി കേസിലെ ഒമ്പത് പ്രതികളെയും കീഴ്കോടതി വെറുതെ വിട്ടിരുന്നു. തീസ്തയുടെയും മറ്റും സഹായത്തോടെ സഹീറ ഷെയ്ക്ക് എന്ന സാക്ഷി സുപ്രീംകോടതിയെ സമീപിക്കുകയും കേസിന്റെ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐ ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. 2008 ജനുവരിയില്‍ ഈ കേസിലെ ഒമ്പത് പ്രതികളെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിവാദമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലും സമാനമായ വിധത്തില്‍ സുപ്രീംകോടതി ഇടപെട്ട് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റി. ഈ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു. തെളിവില്ലെന്ന കാരണത്താല്‍ ഗുജറാത്ത് സര്‍ക്കാര്‍ അവസാനിപ്പിച്ച രണ്ടായിരത്തോളം കേസ് സുപ്രീംകോടതി ഇടപെട്ട് പുനരാരംഭിച്ചു. ഗുല്‍ബര്‍ഗ സൊസൈറ്റിയടക്കം ഒമ്പത് പ്രധാന കൂട്ടക്കൊലപാതക കേസുകള്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് വിട്ടു. ചില കേസുകള്‍ സിബിഐയെ ഏല്‍പ്പിച്ചു. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിന് സുപ്രീംകോടതി പ്രത്യേക സംവിധാനമൊരുക്കി. ഗുല്‍ബര്‍ഗ സൊസൈറ്റി കേസില്‍ സാക്കിയ ജാഫ്രി സമര്‍പ്പിച്ച പരാതിയാണ് ഏറ്റവും സജീവശ്രദ്ധയാകര്‍ഷിച്ച വംശഹത്യാ കേസുകളിലൊന്ന്. സാക്കിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യംചെയ്തു. സഞ്ജീവ് ഭട്ട് എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മോഡിക്കെതിരെ എസ്ഐടിക്ക് മൊഴി നല്‍കി. ഇതൊക്കെയാണെങ്കിലും എസ്ഐടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരവധി പരാതി ഉയര്‍ന്നു. തുടര്‍ന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ്ക്യൂറിയായി നിയമിക്കുകയും എസ്ഐടി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. രാജു രാമചന്ദ്രനും എസ്ഐടിയും സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മോഡിക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്. ഫെബ്രുവരി 27ന് വൈകിട്ട് സ്വന്തം ബംഗ്ലാവില്‍ മോഡി മുതിര്‍ന്ന സര്‍ക്കാര്‍ - പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഹിന്ദുക്കളുടെ രോഷപ്രകടനത്തെ അടിച്ചമര്‍ത്തേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്ന് സഞ്ജീവ് ഭട്ടിന്റെയും മറ്റും മൊഴിയെ അടിസ്ഥാനമാക്കി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. എന്നാല്‍ , എസ്ഐടി റിപ്പോര്‍ട്ട് വ്യത്യസ്തമാണ്. സഞ്ജീവ് ഭട്ടിന്റെ മൊഴി തെളിവായി എടുക്കാന്‍ എസ്ഐടി തയ്യാറായിട്ടില്ല. മോഡി ബോധപൂര്‍വം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം നല്‍കിയെന്ന് കരുതാനാകില്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ട്. രണ്ടു റിപ്പോര്‍ട്ടും ഇപ്പോള്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയുടെ മുമ്പാകെയാണ്. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രധാന കേസിന്റെ ഭാവി. എസ്ഐടി നിലപാടിനെതിരെ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ശ്രീകുമാറും മറ്റും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എസ്ഐടി അതിന് തയ്യാറായില്ലെന്നും അവര്‍ മോഡിയെ സഹായിക്കുകയാണെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തുന്നു.
എം പ്രശാന്ത്
ദേശാഭിമാനി, Posted on: 26-Feb-2012 11:35 PM
ഗുജറാത്തില്‍ സംഘപരിവാര്‍ ആസൂത്രണംചെയ്ത ന്യൂനപക്ഷ വംശഹത്യ അരങ്ങേറി പത്തുവര്‍ഷം പിന്നിടുമ്പോഴും യഥാര്‍ഥ കൊലയാളികള്‍ നിയമത്തിന് പുറത്തുതന്നെ. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പൂര്‍ണമായ അറിവോടെയും പിന്തുണയോടെയുമാണ് വംശഹത്യ അരങ്ങേറിയതെന്നതിന് അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം തെളിവുകളുമായി മുന്നോട്ടുവന്നിട്ടും നിയമനടപടികള്‍ ഇഴയുകയാണ്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഏറെ പ്രതീക്ഷകളുണര്‍ത്തിയെങ്കിലും രണ്ടാഴ്ചമുമ്പ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി മുമ്പാകെ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മോഡിയെ സംരക്ഷിക്കുന്നവിധത്തിലെന്നാണ് സൂചനകള്‍ . ഇത് ശരിയെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ നരനായാട്ടിന്റെ മുഖ്യആസൂത്രകന്‍ ഒരിക്കല്‍ക്കൂടി നിയമത്തിന്റെ കരങ്ങളില്‍നിന്ന് വഴുതിമാറും. 2002 ഫെബ്രുവരി 27-28 തീയതികളിലാണ് ഗുജറാത്തിലെ പല നഗരങ്ങളിലും ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടത്. ഗുല്‍ബര്‍ഗ സൊസൈറ്റി, നരോദപാട്യ, ബെസ്റ്റ്ബേക്കറി തുടങ്ങി മനസ്സാക്ഷിയെ നടുക്കുന്ന കൂട്ടക്കൊലകളുടെ കാര്യത്തില്‍പ്പോലും തീര്‍ത്തും ദുര്‍ബലമായിരുന്നു സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍പ്പോലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളോ തെളിവോ ഉണ്ടായില്ല. ഇരകള്‍ നല്‍കിയ മൊഴികളില്‍ കൃത്രിമം നടത്തി. ഇതോടൊപ്പം അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ പല കേസുകളില്‍ സാക്ഷികളെ കൂറുമാറ്റുന്നതിലും സംഘപരിവാര്‍ വിജയിച്ചു. കേസെടുക്കലും വിചാരണയുമെല്ലാം പ്രതികളെ സഹായിക്കുന്നവിധത്തിലായിരുന്നു. ആയിരക്കണക്കിന് കേസുകള്‍ തെളിവില്ലാതെ അവസാനിപ്പിച്ചു. വംശഹത്യക്ക് നേതൃത്വം നല്‍കിയവരാരും നിയമത്തിനുമുന്നില്‍ എത്തില്ലെന്ന പ്രതീതി ഒരു ഘട്ടത്തില്‍ ശക്തമായിരുന്നു. ഇതോടൊപ്പം തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകകൂടി ചെയ്തതോടെ പ്രതിരോധശ്രമങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. പ്രതികൂല സാഹചര്യങ്ങളിലും ഏതാനും വ്യക്തികള്‍ നടത്തിയ ധീരമായ ശ്രമഫലങ്ങളാണ് ഇപ്പോഴും വംശഹത്യാകേസുകളെ നീതിപീഠങ്ങള്‍ മുമ്പാകെ നിലനിര്‍ത്തുന്നത്. ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ ഇരയായ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, തീസ്ത സെത്തല്‍വാദ്, ജാവേദ് അക്തറും സെഡ്രിക്ക് പ്രകാശും മറ്റും ഉള്‍പ്പെട്ട സിറ്റിസണ്‍സ് ഫോര്‍ പീസ് എന്നീ വ്യക്തികളും സംഘടനകളുമാണ് ഇപ്പോഴും നിയമപോരാട്ടം തുടരുന്നത്. കാമിനി ജെയ്സ്വാള്‍പോലുള്ള അഭിഭാഷകരുടെ ആത്മാര്‍ഥമായ സമീപനവും കുറ്റക്കാര്‍ എപ്പോഴെങ്കിലും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നു. മോഡിക്കും സംഘപരിവാറിനും പലപ്പോഴും തിരിച്ചടിയായത് രാജ്യത്തെ പരമോന്നത കോടതി നടത്തിയ ഇടപെടലുകളാണ്. ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് എ കെ ഗാംഗുലി, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ എന്നിവര്‍ നേതൃത്വം നല്‍കിയ ബെഞ്ചുകള്‍ പലപ്പോഴും നിശിതമായ ഭാഷയില്‍തന്നെ മുഖ്യമന്ത്രി മോഡിയെയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിച്ചു. അധികാരത്തിന്റെ പിന്‍ബലത്തില്‍ കേസുകള്‍ ഒന്നൊന്നായി അട്ടിമറിക്കുന്നതില്‍ രോഷംകൊണ്ട് "ഒന്നുകില്‍ രാഷ്ട്രീയനീതി പാലിക്കുക, അല്ലെങ്കില്‍ രാജിവച്ച് പുറത്തുപോവുക" എന്ന ജസ്റ്റിസ് വി എന്‍ ഘരെയുടെ പരാമര്‍ശം നരേന്ദ്രമോഡിക്കുമേല്‍ അശനിപാതംപോലെയാണ് പതിച്ചത്. ബെസ്റ്റ്ബേക്കറി, നരോദപാട്യ തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ നിരപരാധികളെ ക്രൂരമായി ഉന്മൂലനംചെയ്ത കൂട്ടക്കൊല കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് ബെസ്റ്റ്ബേക്കറി കേസിലെ ഒമ്പത് പ്രതികളെയും കീഴ്കോടതി വെറുതെ വിട്ടിരുന്നു. തീസ്തയുടെയും മറ്റും സഹായത്തോടെ സഹീറ ഷെയ്ക്ക് എന്ന സാക്ഷി സുപ്രീംകോടതിയെ സമീപിക്കുകയും കേസിന്റെ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കേസ് സിബിഐ ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. 2008 ജനുവരിയില്‍ ഈ കേസിലെ ഒമ്പത് പ്രതികളെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിവാദമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലും സമാനമായ വിധത്തില്‍ സുപ്രീംകോടതി ഇടപെട്ട് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റി. ഈ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു. തെളിവില്ലെന്ന കാരണത്താല്‍ ഗുജറാത്ത് സര്‍ക്കാര്‍ അവസാനിപ്പിച്ച രണ്ടായിരത്തോളം കേസ് സുപ്രീംകോടതി ഇടപെട്ട് പുനരാരംഭിച്ചു. ഗുല്‍ബര്‍ഗ സൊസൈറ്റിയടക്കം ഒമ്പത് പ്രധാന കൂട്ടക്കൊലപാതക കേസുകള്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് വിട്ടു. ചില കേസുകള്‍ സിബിഐയെ ഏല്‍പ്പിച്ചു. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിന് സുപ്രീംകോടതി പ്രത്യേക സംവിധാനമൊരുക്കി. ഗുല്‍ബര്‍ഗ സൊസൈറ്റി കേസില്‍ സാക്കിയ ജാഫ്രി സമര്‍പ്പിച്ച പരാതിയാണ് ഏറ്റവും സജീവശ്രദ്ധയാകര്‍ഷിച്ച വംശഹത്യാ കേസുകളിലൊന്ന്. സാക്കിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചോദ്യംചെയ്തു. സഞ്ജീവ് ഭട്ട് എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മോഡിക്കെതിരെ എസ്ഐടിക്ക് മൊഴി നല്‍കി. ഇതൊക്കെയാണെങ്കിലും എസ്ഐടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരവധി പരാതി ഉയര്‍ന്നു. തുടര്‍ന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ്ക്യൂറിയായി നിയമിക്കുകയും എസ്ഐടി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. രാജു രാമചന്ദ്രനും എസ്ഐടിയും സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മോഡിക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്. ഫെബ്രുവരി 27ന് വൈകിട്ട് സ്വന്തം ബംഗ്ലാവില്‍ മോഡി മുതിര്‍ന്ന സര്‍ക്കാര്‍ - പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഹിന്ദുക്കളുടെ രോഷപ്രകടനത്തെ അടിച്ചമര്‍ത്തേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്ന് സഞ്ജീവ് ഭട്ടിന്റെയും മറ്റും മൊഴിയെ അടിസ്ഥാനമാക്കി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. എന്നാല്‍ , എസ്ഐടി റിപ്പോര്‍ട്ട് വ്യത്യസ്തമാണ്. സഞ്ജീവ് ഭട്ടിന്റെ മൊഴി തെളിവായി എടുക്കാന്‍ എസ്ഐടി തയ്യാറായിട്ടില്ല. മോഡി ബോധപൂര്‍വം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം നല്‍കിയെന്ന് കരുതാനാകില്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ട്. രണ്ടു റിപ്പോര്‍ട്ടും ഇപ്പോള്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയുടെ മുമ്പാകെയാണ്. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രധാന കേസിന്റെ ഭാവി. എസ്ഐടി നിലപാടിനെതിരെ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ശ്രീകുമാറും മറ്റും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എസ്ഐടി അതിന് തയ്യാറായില്ലെന്നും അവര്‍ മോഡിയെ സഹായിക്കുകയാണെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തുന്നു.
Labels:
അക്രമം,
ഗുജറാത്ത്,
രാഷ്ട്രീയം,
വര്‍ഗ്ഗീയത
ഗുജറാത്ത്: പത്ത് വര്‍ഷങ്ങള്‍ക്കുശേഷം
ഗുജറാത്ത്: പത്ത് വര്‍ഷങ്ങള്‍ക്കുശേഷം
കെ രാജേന്ദ്രന്‍ ,
ദേശാഭിമാനി Posted on: 26-Feb-2012 10:51 PM
2002ലെ ഗുജറാത്ത് വംശഹത്യാസമയത്ത് തികച്ചും ശാന്തമായിരുന്ന ഒരു പ്രദേശമുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍ . ഗാന്ധിയുടെ നാടിനെ അടുത്തറിയുന്നതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോര്‍ബന്തറിലെത്തിയ ഈ ലേഖകന്‍ പക്ഷേ കണ്ടത് വ്യത്യസ്തമായ കാഴ്ചകളാണ്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നീട്ടിയ ലഡ്ജറിലെ കോളങ്ങള്‍ കണ്ട് ഞെട്ടി. പേര്, വയസ്സ്, എവിടെനിന്ന് വന്നു? എന്തിന് വന്നു? തുടങ്ങിയ തലക്കെട്ടോടെയുള്ള കോളങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി. "നിങ്ങളുടെ മതം എന്ത്?" ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്നു അഹമ്മദാബാദിലെ സബര്‍മതി ആശ്രമം. രാഷ്ട്രീയത്തോടൊപ്പം വിജ്ഞാനത്തിന്റെയും കേന്ദ്രമായിരുന്നു ഈ ആശ്രമം. സബര്‍മതി ആശ്രമത്തിലെ വായനശാലയിലേക്ക് പോകാം. ആഗതന്‍ ആദ്യം കാണുന്നവിധത്തില്‍ കണ്ണായസ്ഥാനത്ത് വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എല്ലാം വംശവെറി പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ജിഹ്വകളാണ്. ഗാന്ധിയുടെ നാട്ടിലെ മാനവികതയ്ക്ക് 2002ലെ വംശഹത്യ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെയെല്ലാമാണ്. ഗോധ്ര തീവയ്പ് നടന്ന ദിവസം രാത്രിയിലാണ് നരേന്ദ്രമോഡിയുടെ സാന്നിധ്യത്തില്‍ വംശഹത്യ ആസൂത്രണംചെയ്യുന്നത്. വംശഹത്യാ കേസുകളിലെ പ്രതികള്‍ ഒരിക്കലും കുടുങ്ങാതിരിക്കാനുള്ള ആസൂത്രണവും അന്നുതന്നെ തുടങ്ങി. പതിറ്റാണ്ട് കഴിഞ്ഞിട്ടും കാലപക്കേസുകള്‍ എങ്ങും എത്തിയിട്ടില്ല. സുപ്രീംകോടതിയുടെ കര്‍ശനമായ മേല്‍നോട്ടമുണ്ട്. അതുകൊണ്ടുതന്നെ ഒന്നും എളുപ്പത്തില്‍ തേച്ചുമാച്ചുകളയാനാകുന്നില്ല. വംശഹത്യയുമായി ബന്ധപ്പെട്ട നരോദപാട്ടിയ, ഗുല്‍ബര്‍ഗ് സൊസൈറ്റി, ഔദ്, ഔദ് (2), നരോദഗാം, സദാര്‍പുര കേസുകളില്‍ അവസാനത്തേതില്‍മാത്രമാണ് വിധി പ്രസ്താവിച്ചത്. 2011 നവംബര്‍ ഒമ്പതിന് കോടതി 31 പേരെ ശിക്ഷിച്ചു. പക്ഷേ, പ്രധാന ആസൂത്രകരും സംഘപരിവാര്‍ നേതാക്കളുമെല്ലാം രക്ഷപ്പെട്ടു. ശിക്ഷിക്കപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങി. ഇനി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അപ്പീല്‍പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരെങ്കിലും ശാശ്വതമായി ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ ഇരകള്‍ക്കില്ല. മറ്റു കേസുകളിലെയെല്ലാം പ്രധാനപ്രതികള്‍ സംസ്ഥാനത്ത് സൈ്വരവിഹാരം നടത്തുന്നു. നരേന്ദ്രമോഡി അടുത്തിടെ ഗുജറാത്ത് പൊലീസില്‍ കരാര്‍ നിയമനങ്ങള്‍ നടത്തിയിരുന്നു. തൊഴില്‍ ലഭിച്ചവരില്‍ ബഹുഭൂരിഭാഗവും വംശഹത്യയില്‍ സജീവ പങ്കാളികളായിരുന്ന സംഘപരിവാറുകാരായിരുന്നു. ഹിന്ദുത്വയുടെ പരീക്ഷണശാലയിലെ ഉപകാരസ്മരണകള്‍ ഇങ്ങനെയെല്ലാമാണ്. ഒരു സര്‍ക്കാര്‍ എങ്ങനെയായിരിക്കരുതെന്നതിന്റെ പ്രതീകമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ . ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇങ്ങനെതന്നെ. വംശഹത്യക്കുശേഷം ഒരിക്കല്‍പ്പോലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് തല ഉയര്‍ത്താനായിട്ടില്ല. മോഡിയെ നേരിടാനായി കറകളഞ്ഞ സംഘപരിവാറുകാരന്‍ ശങ്കര്‍സിങ് വഗേലെയെ ഗുജറാത്ത് പിസിസിയുടെ അധ്യക്ഷനാക്കിയതും ഗുജറാത്ത് രാഷ്ട്രീയത്തില്‍നിന്ന് അഹമ്മദ്പട്ടേലിനെ പൂര്‍ണമായും അകറ്റിനിര്‍ത്തിയതുമെല്ലാം കോണ്‍ഗ്രസിന് എന്ത് നേട്ടമുണ്ടാക്കി? ഹിന്ദു വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ബിജെപി ഇതര പാര്‍ടികള്‍ക്ക് മാത്രമേ ശക്തമായ പ്രതിപക്ഷമാകാനാവൂ. പലതവണ തെളിയിക്കപ്പെട്ട ഈ യാഥാര്‍ഥ്യം കോണ്‍ഗ്രസ് ഗുജറാത്തില്‍ വിസ്മരിച്ചു. ഇടതുപക്ഷവും ടീസ്റ്റ സെതള്‍വാദിന്റെ നേതൃത്വത്തിലുള്ള പൗരാവകാശ പ്രവര്‍ത്തകരും ആര്‍ ബി ശ്രീകുമാര്‍ , സഞ്ജീവ് ഭട്ട് തുടങ്ങിയ ധീരരായ പൊലീസ് ഉദ്യോഗസ്ഥരും രാജുരാമചന്ദ്രനെപ്പോലുള്ള അഭിഭാഷകരുമെല്ലാമാണ് ഗുജറാത്തിലെ യഥാര്‍ഥ പ്രതിപക്ഷം. ഇവരെയെല്ലാം ഇല്ലായ്മചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോഴും ഗുജറാത്തില്‍ നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഭാവ്നഗര്‍ മണ്ഡലത്തില്‍ മൂന്നുദിവസം തങ്ങി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രസംഗിച്ചു. സ്വന്തം മണ്ഡലത്തില്‍ കാണിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം മോഡി എന്തിന് ഭാവ്നഗറില്‍ കാണിക്കുന്നു? മാധ്യമ പ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് മോഡി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: "ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ ഗുജറാത്ത് നിയമസഭയിലെത്തരുത്. ഇത്തവണ അരുണ്‍മേത്ത ജയിച്ചാല്‍ ഗുജറാത്തിന്റെ ചരിത്രത്തില്‍ കറുത്ത അധ്യായമാകും". സിപിഐ എം സംസ്ഥാനസെക്രട്ടറി അരുണ്‍മേത്തയായിരുന്നു ഭാവ്നഗറിലെ സിപിഐ എം സ്ഥാനാര്‍ഥി. ചിലയിടങ്ങളിലെ പ്രസംഗങ്ങള്‍ ഒഴിവാക്കി എല്‍ കെ അദ്വാനി ഭാവ്നഗറില്‍ പ്രചാരണത്തിനെത്തി. ഗുജറാത്തിലെ കോര്‍പറേറ്റുകള്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ വംശഹത്യാസമയത്ത് ആദ്യത്തെ ദുരിതാശ്വാസക്യാമ്പിന് നേതൃത്വംനല്‍കിയ അരുണ്‍മേത്ത പരാജയപ്പെട്ടു. ഒറ്റയാന്‍പട്ടാളമായിരുന്ന ആര്‍ ബി ശ്രീകുമാറിന് അപ്രഖ്യാപിത ഊരുവിലക്കായിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ശ്രീകുമാറിനു വേണ്ടി ഹാജരാകാന്‍ ഹൈക്കോടതിയിലെ അഭിഭാഷകര്‍ ആരും തയ്യാറായില്ല. അവസാനം മുംബൈ ഹൈക്കോടതിയില്‍നിന്ന് അഭിഭാഷകനെ ഇറക്കുമതിചെയ്യേണ്ടിവന്നു. ടീസ്റ്റസെതള്‍വാദിനെയും സഞ്ജീവ്ഭട്ടിനെയും കള്ളക്കേസുകളില്‍ കുടുക്കി. ഇരുവരെയും ജയിലിടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കാതെപോയത് സുപ്രീംകോടതിയുടെ അവസരോചിതമായ ഇടപെടലുകളെത്തുടര്‍ന്നാണ്. ജസ്റ്റിസ് നാനാവതി കമീഷനും സുപ്രീംകോടതി നിയോഗിച്ച ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘവും മോഡിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നു. പക്ഷേ, പാപക്കറ തേച്ചുമാച്ചുകളയാനാകുന്നില്ല. അഴിക്കാന്‍ ശ്രമിക്കുന്തോറും മോഡിക്കുമേല്‍ കുരുക്ക് മുറുകുകയാണ്. ഭീകര സംഘടനകളുടെ ഒന്നാംനമ്പര്‍ ശത്രു നരേന്ദ്രമോഡിയാണെന്ന് സ്ഥാപിക്കുന്നതിനായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി സൊറാബുദീന്‍ ഷെയ്ക്കിനെയും പ്രാണേഷ്കുമാറിനെയുമെല്ലാം കൊലപ്പെടുത്തിയത്. പ്രാണേഷ്കുമാറിന്റെ കേരളബന്ധംവരെ അക്കാലത്ത് സംഘപരിവാര്‍ ചര്‍ച്ചാവിഷയമാക്കി. സൊറാബുദീന്‍ ഷെയ്ക്കും പ്രാണേഷ്കുമാറും നിരപരാധികളാണെന്ന് കാലം സാക്ഷ്യപ്പെടുത്തി. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ പരീക്ഷണശാലയില്‍ നടന്ന ഗവേഷണങ്ങളുടെ ഉപോല്‍പ്പന്നമാണ് കാവി ഭീകരത. സംഝോതാ എക്സ്പ്രസ്, മലെഗാവ്, അജ്മീര്‍ , മെക്കാമസ്ജിദ് സ്ഫോടനങ്ങള്‍ക്ക് പിറകില്‍ സംഘപരിവാര്‍ ഭീകരരാണെന്ന് തെളിഞ്ഞു. മൗലാന മസൂദ് അസ്ഹറിനോടൊപ്പം ശരാശരി ഭാരതീയന്‍ ഇന്ന് പ്രജ്ഞാസിങ് ടാക്കൂറിനെയും കാണുന്നു. "എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, എന്നാല്‍ , എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍മാത്രം ഭീകരരാവുന്നത്?" എന്ന് ചോദിച്ചിരുന്ന എല്‍ കെ അദ്വാനിക്ക് ഹിന്ദുത്വ ഭീകരതയ്ക്കുമുന്നില്‍ ഉത്തരംമുട്ടി. "ഭീകരവാദത്തിന് മതം ഇല്ല" എന്ന് ഗത്യന്തരമില്ലാതെ അദ്വാനി തിരുത്തി. നരേന്ദ്രമോഡിക്കുമേല്‍ വംശഹത്യയുടെ കുരുക്ക് മുറുകിയിരുന്ന ഓരോ ഘട്ടത്തിലും രക്ഷകരായെത്തിയത് കോര്‍പറേറ്റുകളും കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളുമാണ്. ഇരുവര്‍ക്കും മോഡി വികസനനായകനാണ്. സ്വത്തിനുവേണ്ടി തമ്മിലടിച്ചിരുന്ന അംബാനി സഹോദരന്മാര്‍ ഒരിക്കല്‍ ഒരുമിച്ച് പറഞ്ഞു; "മോഡിയായിരിക്കണം അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി." ഇന്ത്യയിലെ വ്യവസായ പ്രമുഖര്‍ക്കെല്ലാം ഈ വിഷയത്തില്‍ ഏകാഭിപ്രായമാണ്. കാരണം കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ അവരുടെപോലും പ്രതീക്ഷകള്‍ക്കപ്പുറത്ത് നിറവേറ്റുന്ന മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. തുച്ഛമായ തുകയ്ക്ക് ഭൂമി ലഭിക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറെക്കുറെ സൗജന്യനിരക്കില്‍ വെള്ളവും വൈദ്യുതിയും കിട്ടുന്നു. ദീര്‍ഘകാലം നികുതി നല്‍കേണ്ട. സര്‍ക്കാരിന് കൊടുക്കേണ്ടത് നക്കാപ്പിച്ചകാശ്. മുക്കിലും മൂലയിലും പ്രത്യേക സാമ്പത്തികമേഖലകള്‍ . ഇതുകൊണ്ടെല്ലാം പാവപ്പെട്ടവര്‍ക്ക് എന്തുനേട്ടം? ഇന്നും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മാനുഷിക വികസനത്തിലും സംസ്ഥാനം ഏറെ പിറകിലാണ്. ലോകത്ത് ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. സംസ്ഥാനം ഗുജറാത്തും. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഈ സ്ഥാനലബ്ധിക്കുള്ള മൂലകാരണം ആഗോളവല്‍ക്കരണ നയങ്ങള്‍തന്നെ. കൃഷിയുടെ കാര്യമെടുക്കാം. കാര്‍ഷികോല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചെന്നതാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. കര്‍ഷകന് എന്തുലഭിച്ചു? പോയവര്‍ഷത്തില്‍ ഒരുചാക്ക് (20 കിലോ) സവാളയ്ക്ക് കര്‍ഷകന് ലഭിച്ചിരുന്നത് 500 മുതല്‍ 600 രൂപവരെയായിരുന്നു. ഇത്തവണ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചു. പക്ഷേ, വില പത്തിലൊന്നായി കുറഞ്ഞു. രാജ്ഘോട്ട് ഉള്ളിമാര്‍ക്കറ്റില്‍ കഴിഞ്ഞമാസം ഒരുചാക്ക് ഉള്ളിക്ക് കര്‍ഷകന് ലഭിച്ചത് 50 രൂപ മുതല്‍ 60 വരെയാണ്. കര്‍ഷകര്‍ കൂട്ടത്തോടെ ഉള്ളിച്ചാക്കുകള്‍ റോഡിലെറിഞ്ഞ് ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്. നരേന്ദ്രമോഡിയിപ്പോള്‍ തികഞ്ഞ മതേതരവാദിയാകാനുള്ള ശ്രമത്തിലാണ്. ഗാന്ധിയന്‍ രീതിയിലുള്ള ഉപവാസങ്ങളും സര്‍വമത പ്രാര്‍ഥനകളും സംഘടിപ്പിക്കുന്നു. വംശവെറിപൂണ്ട മുസ്ലിംവിദ്വേഷ പ്രസംഗങ്ങള്‍ ഇല്ല. സാഹോദര്യത്തിന്റെ മുഴുവന്‍പേജ് സന്ദേശ പരസ്യങ്ങള്‍ നല്‍കുന്നു. ലക്ഷ്യം പ്രധാനമന്ത്രിക്കസേരയാണ്. മതേതരവാദിയെന്ന പ്രതിച്ഛായയില്ലാതെ ഇന്ത്യയില്‍ ഉന്നതസ്ഥാനങ്ങള്‍ അപ്രാപ്യമാണെന്ന യാഥാര്‍ഥ്യം വളരെ വൈകിയാണെങ്കിലും മോഡി തിരിച്ചറിയുന്നു. എ ബി വാജ്പേയിയും എല്‍ കെ അദ്വാനിയും തിരിച്ചറിഞ്ഞതുപോലെ.
കെ രാജേന്ദ്രന്‍ ,
ദേശാഭിമാനി Posted on: 26-Feb-2012 10:51 PM
2002ലെ ഗുജറാത്ത് വംശഹത്യാസമയത്ത് തികച്ചും ശാന്തമായിരുന്ന ഒരു പ്രദേശമുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍ . ഗാന്ധിയുടെ നാടിനെ അടുത്തറിയുന്നതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പോര്‍ബന്തറിലെത്തിയ ഈ ലേഖകന്‍ പക്ഷേ കണ്ടത് വ്യത്യസ്തമായ കാഴ്ചകളാണ്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നീട്ടിയ ലഡ്ജറിലെ കോളങ്ങള്‍ കണ്ട് ഞെട്ടി. പേര്, വയസ്സ്, എവിടെനിന്ന് വന്നു? എന്തിന് വന്നു? തുടങ്ങിയ തലക്കെട്ടോടെയുള്ള കോളങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി. "നിങ്ങളുടെ മതം എന്ത്?" ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്നു അഹമ്മദാബാദിലെ സബര്‍മതി ആശ്രമം. രാഷ്ട്രീയത്തോടൊപ്പം വിജ്ഞാനത്തിന്റെയും കേന്ദ്രമായിരുന്നു ഈ ആശ്രമം. സബര്‍മതി ആശ്രമത്തിലെ വായനശാലയിലേക്ക് പോകാം. ആഗതന്‍ ആദ്യം കാണുന്നവിധത്തില്‍ കണ്ണായസ്ഥാനത്ത് വച്ചിരിക്കുന്ന പുസ്തകങ്ങള്‍ എല്ലാം വംശവെറി പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ജിഹ്വകളാണ്. ഗാന്ധിയുടെ നാട്ടിലെ മാനവികതയ്ക്ക് 2002ലെ വംശഹത്യ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെയെല്ലാമാണ്. ഗോധ്ര തീവയ്പ് നടന്ന ദിവസം രാത്രിയിലാണ് നരേന്ദ്രമോഡിയുടെ സാന്നിധ്യത്തില്‍ വംശഹത്യ ആസൂത്രണംചെയ്യുന്നത്. വംശഹത്യാ കേസുകളിലെ പ്രതികള്‍ ഒരിക്കലും കുടുങ്ങാതിരിക്കാനുള്ള ആസൂത്രണവും അന്നുതന്നെ തുടങ്ങി. പതിറ്റാണ്ട് കഴിഞ്ഞിട്ടും കാലപക്കേസുകള്‍ എങ്ങും എത്തിയിട്ടില്ല. സുപ്രീംകോടതിയുടെ കര്‍ശനമായ മേല്‍നോട്ടമുണ്ട്. അതുകൊണ്ടുതന്നെ ഒന്നും എളുപ്പത്തില്‍ തേച്ചുമാച്ചുകളയാനാകുന്നില്ല. വംശഹത്യയുമായി ബന്ധപ്പെട്ട നരോദപാട്ടിയ, ഗുല്‍ബര്‍ഗ് സൊസൈറ്റി, ഔദ്, ഔദ് (2), നരോദഗാം, സദാര്‍പുര കേസുകളില്‍ അവസാനത്തേതില്‍മാത്രമാണ് വിധി പ്രസ്താവിച്ചത്. 2011 നവംബര്‍ ഒമ്പതിന് കോടതി 31 പേരെ ശിക്ഷിച്ചു. പക്ഷേ, പ്രധാന ആസൂത്രകരും സംഘപരിവാര്‍ നേതാക്കളുമെല്ലാം രക്ഷപ്പെട്ടു. ശിക്ഷിക്കപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങി. ഇനി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അപ്പീല്‍പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരെങ്കിലും ശാശ്വതമായി ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ ഇരകള്‍ക്കില്ല. മറ്റു കേസുകളിലെയെല്ലാം പ്രധാനപ്രതികള്‍ സംസ്ഥാനത്ത് സൈ്വരവിഹാരം നടത്തുന്നു. നരേന്ദ്രമോഡി അടുത്തിടെ ഗുജറാത്ത് പൊലീസില്‍ കരാര്‍ നിയമനങ്ങള്‍ നടത്തിയിരുന്നു. തൊഴില്‍ ലഭിച്ചവരില്‍ ബഹുഭൂരിഭാഗവും വംശഹത്യയില്‍ സജീവ പങ്കാളികളായിരുന്ന സംഘപരിവാറുകാരായിരുന്നു. ഹിന്ദുത്വയുടെ പരീക്ഷണശാലയിലെ ഉപകാരസ്മരണകള്‍ ഇങ്ങനെയെല്ലാമാണ്. ഒരു സര്‍ക്കാര്‍ എങ്ങനെയായിരിക്കരുതെന്നതിന്റെ പ്രതീകമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ . ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇങ്ങനെതന്നെ. വംശഹത്യക്കുശേഷം ഒരിക്കല്‍പ്പോലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് തല ഉയര്‍ത്താനായിട്ടില്ല. മോഡിയെ നേരിടാനായി കറകളഞ്ഞ സംഘപരിവാറുകാരന്‍ ശങ്കര്‍സിങ് വഗേലെയെ ഗുജറാത്ത് പിസിസിയുടെ അധ്യക്ഷനാക്കിയതും ഗുജറാത്ത് രാഷ്ട്രീയത്തില്‍നിന്ന് അഹമ്മദ്പട്ടേലിനെ പൂര്‍ണമായും അകറ്റിനിര്‍ത്തിയതുമെല്ലാം കോണ്‍ഗ്രസിന് എന്ത് നേട്ടമുണ്ടാക്കി? ഹിന്ദു വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ബിജെപി ഇതര പാര്‍ടികള്‍ക്ക് മാത്രമേ ശക്തമായ പ്രതിപക്ഷമാകാനാവൂ. പലതവണ തെളിയിക്കപ്പെട്ട ഈ യാഥാര്‍ഥ്യം കോണ്‍ഗ്രസ് ഗുജറാത്തില്‍ വിസ്മരിച്ചു. ഇടതുപക്ഷവും ടീസ്റ്റ സെതള്‍വാദിന്റെ നേതൃത്വത്തിലുള്ള പൗരാവകാശ പ്രവര്‍ത്തകരും ആര്‍ ബി ശ്രീകുമാര്‍ , സഞ്ജീവ് ഭട്ട് തുടങ്ങിയ ധീരരായ പൊലീസ് ഉദ്യോഗസ്ഥരും രാജുരാമചന്ദ്രനെപ്പോലുള്ള അഭിഭാഷകരുമെല്ലാമാണ് ഗുജറാത്തിലെ യഥാര്‍ഥ പ്രതിപക്ഷം. ഇവരെയെല്ലാം ഇല്ലായ്മചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോഴും ഗുജറാത്തില്‍ നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഭാവ്നഗര്‍ മണ്ഡലത്തില്‍ മൂന്നുദിവസം തങ്ങി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രസംഗിച്ചു. സ്വന്തം മണ്ഡലത്തില്‍ കാണിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം മോഡി എന്തിന് ഭാവ്നഗറില്‍ കാണിക്കുന്നു? മാധ്യമ പ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് മോഡി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: "ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ ഗുജറാത്ത് നിയമസഭയിലെത്തരുത്. ഇത്തവണ അരുണ്‍മേത്ത ജയിച്ചാല്‍ ഗുജറാത്തിന്റെ ചരിത്രത്തില്‍ കറുത്ത അധ്യായമാകും". സിപിഐ എം സംസ്ഥാനസെക്രട്ടറി അരുണ്‍മേത്തയായിരുന്നു ഭാവ്നഗറിലെ സിപിഐ എം സ്ഥാനാര്‍ഥി. ചിലയിടങ്ങളിലെ പ്രസംഗങ്ങള്‍ ഒഴിവാക്കി എല്‍ കെ അദ്വാനി ഭാവ്നഗറില്‍ പ്രചാരണത്തിനെത്തി. ഗുജറാത്തിലെ കോര്‍പറേറ്റുകള്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ വംശഹത്യാസമയത്ത് ആദ്യത്തെ ദുരിതാശ്വാസക്യാമ്പിന് നേതൃത്വംനല്‍കിയ അരുണ്‍മേത്ത പരാജയപ്പെട്ടു. ഒറ്റയാന്‍പട്ടാളമായിരുന്ന ആര്‍ ബി ശ്രീകുമാറിന് അപ്രഖ്യാപിത ഊരുവിലക്കായിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ശ്രീകുമാറിനു വേണ്ടി ഹാജരാകാന്‍ ഹൈക്കോടതിയിലെ അഭിഭാഷകര്‍ ആരും തയ്യാറായില്ല. അവസാനം മുംബൈ ഹൈക്കോടതിയില്‍നിന്ന് അഭിഭാഷകനെ ഇറക്കുമതിചെയ്യേണ്ടിവന്നു. ടീസ്റ്റസെതള്‍വാദിനെയും സഞ്ജീവ്ഭട്ടിനെയും കള്ളക്കേസുകളില്‍ കുടുക്കി. ഇരുവരെയും ജയിലിടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കാതെപോയത് സുപ്രീംകോടതിയുടെ അവസരോചിതമായ ഇടപെടലുകളെത്തുടര്‍ന്നാണ്. ജസ്റ്റിസ് നാനാവതി കമീഷനും സുപ്രീംകോടതി നിയോഗിച്ച ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘവും മോഡിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നു. പക്ഷേ, പാപക്കറ തേച്ചുമാച്ചുകളയാനാകുന്നില്ല. അഴിക്കാന്‍ ശ്രമിക്കുന്തോറും മോഡിക്കുമേല്‍ കുരുക്ക് മുറുകുകയാണ്. ഭീകര സംഘടനകളുടെ ഒന്നാംനമ്പര്‍ ശത്രു നരേന്ദ്രമോഡിയാണെന്ന് സ്ഥാപിക്കുന്നതിനായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി സൊറാബുദീന്‍ ഷെയ്ക്കിനെയും പ്രാണേഷ്കുമാറിനെയുമെല്ലാം കൊലപ്പെടുത്തിയത്. പ്രാണേഷ്കുമാറിന്റെ കേരളബന്ധംവരെ അക്കാലത്ത് സംഘപരിവാര്‍ ചര്‍ച്ചാവിഷയമാക്കി. സൊറാബുദീന്‍ ഷെയ്ക്കും പ്രാണേഷ്കുമാറും നിരപരാധികളാണെന്ന് കാലം സാക്ഷ്യപ്പെടുത്തി. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ പരീക്ഷണശാലയില്‍ നടന്ന ഗവേഷണങ്ങളുടെ ഉപോല്‍പ്പന്നമാണ് കാവി ഭീകരത. സംഝോതാ എക്സ്പ്രസ്, മലെഗാവ്, അജ്മീര്‍ , മെക്കാമസ്ജിദ് സ്ഫോടനങ്ങള്‍ക്ക് പിറകില്‍ സംഘപരിവാര്‍ ഭീകരരാണെന്ന് തെളിഞ്ഞു. മൗലാന മസൂദ് അസ്ഹറിനോടൊപ്പം ശരാശരി ഭാരതീയന്‍ ഇന്ന് പ്രജ്ഞാസിങ് ടാക്കൂറിനെയും കാണുന്നു. "എല്ലാ മുസ്ലിങ്ങളും ഭീകരരല്ല, എന്നാല്‍ , എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍മാത്രം ഭീകരരാവുന്നത്?" എന്ന് ചോദിച്ചിരുന്ന എല്‍ കെ അദ്വാനിക്ക് ഹിന്ദുത്വ ഭീകരതയ്ക്കുമുന്നില്‍ ഉത്തരംമുട്ടി. "ഭീകരവാദത്തിന് മതം ഇല്ല" എന്ന് ഗത്യന്തരമില്ലാതെ അദ്വാനി തിരുത്തി. നരേന്ദ്രമോഡിക്കുമേല്‍ വംശഹത്യയുടെ കുരുക്ക് മുറുകിയിരുന്ന ഓരോ ഘട്ടത്തിലും രക്ഷകരായെത്തിയത് കോര്‍പറേറ്റുകളും കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളുമാണ്. ഇരുവര്‍ക്കും മോഡി വികസനനായകനാണ്. സ്വത്തിനുവേണ്ടി തമ്മിലടിച്ചിരുന്ന അംബാനി സഹോദരന്മാര്‍ ഒരിക്കല്‍ ഒരുമിച്ച് പറഞ്ഞു; "മോഡിയായിരിക്കണം അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി." ഇന്ത്യയിലെ വ്യവസായ പ്രമുഖര്‍ക്കെല്ലാം ഈ വിഷയത്തില്‍ ഏകാഭിപ്രായമാണ്. കാരണം കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ അവരുടെപോലും പ്രതീക്ഷകള്‍ക്കപ്പുറത്ത് നിറവേറ്റുന്ന മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. തുച്ഛമായ തുകയ്ക്ക് ഭൂമി ലഭിക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറെക്കുറെ സൗജന്യനിരക്കില്‍ വെള്ളവും വൈദ്യുതിയും കിട്ടുന്നു. ദീര്‍ഘകാലം നികുതി നല്‍കേണ്ട. സര്‍ക്കാരിന് കൊടുക്കേണ്ടത് നക്കാപ്പിച്ചകാശ്. മുക്കിലും മൂലയിലും പ്രത്യേക സാമ്പത്തികമേഖലകള്‍ . ഇതുകൊണ്ടെല്ലാം പാവപ്പെട്ടവര്‍ക്ക് എന്തുനേട്ടം? ഇന്നും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മാനുഷിക വികസനത്തിലും സംസ്ഥാനം ഏറെ പിറകിലാണ്. ലോകത്ത് ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. സംസ്ഥാനം ഗുജറാത്തും. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഈ സ്ഥാനലബ്ധിക്കുള്ള മൂലകാരണം ആഗോളവല്‍ക്കരണ നയങ്ങള്‍തന്നെ. കൃഷിയുടെ കാര്യമെടുക്കാം. കാര്‍ഷികോല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചെന്നതാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. കര്‍ഷകന് എന്തുലഭിച്ചു? പോയവര്‍ഷത്തില്‍ ഒരുചാക്ക് (20 കിലോ) സവാളയ്ക്ക് കര്‍ഷകന് ലഭിച്ചിരുന്നത് 500 മുതല്‍ 600 രൂപവരെയായിരുന്നു. ഇത്തവണ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിച്ചു. പക്ഷേ, വില പത്തിലൊന്നായി കുറഞ്ഞു. രാജ്ഘോട്ട് ഉള്ളിമാര്‍ക്കറ്റില്‍ കഴിഞ്ഞമാസം ഒരുചാക്ക് ഉള്ളിക്ക് കര്‍ഷകന് ലഭിച്ചത് 50 രൂപ മുതല്‍ 60 വരെയാണ്. കര്‍ഷകര്‍ കൂട്ടത്തോടെ ഉള്ളിച്ചാക്കുകള്‍ റോഡിലെറിഞ്ഞ് ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്. നരേന്ദ്രമോഡിയിപ്പോള്‍ തികഞ്ഞ മതേതരവാദിയാകാനുള്ള ശ്രമത്തിലാണ്. ഗാന്ധിയന്‍ രീതിയിലുള്ള ഉപവാസങ്ങളും സര്‍വമത പ്രാര്‍ഥനകളും സംഘടിപ്പിക്കുന്നു. വംശവെറിപൂണ്ട മുസ്ലിംവിദ്വേഷ പ്രസംഗങ്ങള്‍ ഇല്ല. സാഹോദര്യത്തിന്റെ മുഴുവന്‍പേജ് സന്ദേശ പരസ്യങ്ങള്‍ നല്‍കുന്നു. ലക്ഷ്യം പ്രധാനമന്ത്രിക്കസേരയാണ്. മതേതരവാദിയെന്ന പ്രതിച്ഛായയില്ലാതെ ഇന്ത്യയില്‍ ഉന്നതസ്ഥാനങ്ങള്‍ അപ്രാപ്യമാണെന്ന യാഥാര്‍ഥ്യം വളരെ വൈകിയാണെങ്കിലും മോഡി തിരിച്ചറിയുന്നു. എ ബി വാജ്പേയിയും എല്‍ കെ അദ്വാനിയും തിരിച്ചറിഞ്ഞതുപോലെ.
Labels:
അക്രമം,
ഗുജറാത്ത്,
രാഷ്ട്രീയം,
വര്‍ഗ്ഗീയത
Subscribe to:
Posts (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്