വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, August 28, 2012

നിലവിളക്കും കൈകൂപ്പലും ഒരിന്ത്യന്‍ മുസ്‌ലിമിന്റെ ആലോചനകള്‍

മാതൃഭുമി ഡോട്ട് കോമിൽ നിന്ന്


നിലവിളക്കും കൈകൂപ്പലും ഒരിന്ത്യന്‍ മുസ്‌ലിമിന്റെ ആലോചനകള്‍ 


Published on  27 Aug 2012


ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ.

ഒരു കമ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാവില്ല. ഒരു നാടിന്റെ സംസ്‌കാരത്തോട് ഐക്യപ്പെട്ട് നിര്‍വഹിക്കുന്നതാകും അത്. ഒരു മുസ്‌ലിമും പൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക്‌കൊളുത്തിയാല്‍ അതെങ്ങനെയാണ് മതനിന്ദയാകുക

സീഷാന്‍ ഗുലാം ഹുസൈന്‍ അലി; പേരുകേട്ടാല്‍ ഒരു പാകിസ്താനി ചുവയുണ്ടെങ്കിലും തനി മലയാളിയാണ് ഈ 23 കാരന്‍. പിതാവ് മട്ടാഞ്ചേരി സ്വദേശി. ജനിച്ചത് കൊച്ചിയില്‍. വളര്‍ന്നതും പഠിച്ചതും മലപ്പുറം ജില്ലയിലെ തിരൂരില്‍. 2009-ലെ സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 96-ാം റാങ്ക്. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്ക് 24. 115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) 72 സീറ്റുകളുള്ള പ്രവേശന പരീക്ഷയില്‍ 6-ാം റാങ്കുകാരന്‍. ഇപ്പോള്‍ 'എയിംസ്' സ്റ്റുഡന്റ്‌സ് യൂണിയന്റെ ജനറല്‍ സെക്രട്ടറി. ഈ മിടുക്കനെ ഞാന്‍ കണ്ടുമുട്ടിയ സമയത്ത് പല കാര്യങ്ങളും അന്വേഷിച്ച കൂട്ടത്തില്‍ ചോദിച്ചു. ഡല്‍ഹിയില്‍, പ്രത്യേകിച്ച് എയിംസിലെ പഠനകാലയളവില്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ എപ്പോഴെങ്കിലും അവഗണിക്കപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ? അവന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എനിക്ക് എയിംസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആകാന്‍ കഴിയുമായിരുന്നോ? പിന്നീടവന്‍ ചില ജീവിതാനുഭവങ്ങളും പങ്കുവെച്ചു. പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ചെന്നപ്പോള്‍ ഗുലാം ഹുസൈന്‍ അലിക്ക് റൂംമേറ്റായി കിട്ടിയത് അനൂജിനെ. തന്റെ സഹപാഠിയുടെ നീളമുള്ള പേരുകേട്ടപ്പോള്‍ ലഗേജെടുത്ത് തൊട്ടടുത്ത റൂമിലേക്ക് പേടിച്ചോടി അനൂജ്. ആഴ്ചകള്‍ കഴിഞ്ഞില്ല അനൂജിന് പനിബാധിച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവന്റെ കൂട്ടിന് ആസ്പത്രിയില്‍ നില്‍ക്കാന്‍ ഗുലാം ഹുസൈനാണ് പോയത്. മുസ്‌ലിങ്ങളെ കുറിച്ച് താന്‍ കേട്ടതൊക്കെയും തെറ്റാണെന്ന് ഗുലാം ഹുസൈനിലൂടെ അനൂജ് മനസ്സിലാക്കി. അവരിന്ന് നല്ലകൂട്ടുകാരാണ്. ഏത് തെറ്റിദ്ധാരണയും മാറണമെങ്കില്‍ പരസ്പരം അടുത്തറിയാനുള്ള സന്ദര്‍ഭങ്ങളും ഇടകലര്‍ന്ന് ജീവിക്കുവാനും സംവദിക്കുവാനുമുള്ള സാഹചര്യങ്ങളും നമ്മുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഉണ്ടാകണം, അത്തരം സന്ദര്‍ഭങ്ങള്‍ ഇന്ത്യയെപ്പോലൊരു ബഹുസ്വരസമൂഹത്തില്‍ എന്ത് വിലകൊടുത്തും പ്രോത്സാഹിപ്പിക്കേണ്ടതാണ്.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഹൈന്ദവ-മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന അകല്‍ച്ച ചരിത്രത്തിന്റെ ഏതോ ശപിക്കപ്പെട്ട ദശാസന്ധിയില്‍ വന്നു ഭവിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പ്പെടുന്നവരും ഒരിക്കല്‍ സിന്ധുനദീതട സംസ്‌കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്ന് പോന്നിരുന്നവരായിരുന്നു. അവരില്‍ നിന്നുള്ളവര്‍ പിന്നീട് ഇന്ത്യയിലേക്ക് കടന്നുവന്നതും ഇന്ത്യയില്‍ത്തന്നെ ജന്മം കൊണ്ടതുമായ മറ്റു മതധാരകളെ ഉള്‍ക്കൊണ്ട് അവര്‍ക്കിഷ്ടപ്പെട്ട വിശ്വാസവഴികള്‍ തിരഞ്ഞെടുത്തു. അങ്ങനെ ഒരു മതവും വിശ്വാസികളുടെ ഒരു കൂട്ടവും മാത്രം ഉണ്ടായിരുന്ന രാജ്യത്ത് നിരവധി മതങ്ങളും ആ മതങ്ങളെ പുല്‍കിയ വിശ്വാസികളുടെ സമൂഹങ്ങളും ഉണ്ടായി. പ്രസ്തുത മതംമാറ്റങ്ങളൊന്നും ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങളോ അസ്വസ്ഥതകളോ ഭാരതത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഇന്ത്യ മതേതരമായി അഥവാ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിച്ചു തുടങ്ങിയത് സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട ഭരണഘടന നിലവില്‍ വന്നതിന് ശേഷമായിരുന്നുവെന്ന ധാരണ ശരിയല്ല. നമ്മുടെ നാടിന്റെ മതേതരഭാവത്തിന് ഈ രാജ്യത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്.

സ്വാതന്ത്ര്യത്തിന് ശേഷമാകട്ടെ 99 ശതമാനവും മതവിശ്വാസികളുള്ള ഇന്ത്യയില്‍ ഒരു മതത്തിലും വിശ്വാസമില്ലാതിരുന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു നീണ്ട 17 വര്‍ഷം പ്രധാനമന്ത്രിയുടെ കസേരയിലിരുന്നപ്പോഴും 1957-ല്‍ കേരളം രൂപംകൊണ്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തികഞ്ഞ ഭൗതികവാദിയായിരുന്ന ഇ.എം.എസ്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ആരും മതപരമായ എതിര്‍പ്പ് പ്രകടിപ്പിച്ചതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

ഓരോ നാടിനും അവരവരുടേതായ പാരമ്പര്യവും ജീവിത രീതികളും അടയാളങ്ങളുമുണ്ട്. ഇവയില്‍ മതാഭിമുഖ്യമുള്ളവയും അല്ലാത്തവയും കാണാം. അവനവന്റെ വിശ്വാസത്തിന് വിരുദ്ധമല്ലാത്ത നാട്ടാചാരങ്ങളെയും ആഘോഷങ്ങളെയും ഉള്‍ക്കൊള്ളുന്നതില്‍ ഒരു മതവും തെറ്റുപറയുന്നില്ല. ഇന്ത്യയില്‍ ജീവിക്കുന്ന മുസല്‍മാനും ഇന്‍ഡൊനീഷ്യയില്‍ ജീവിക്കുന്ന ഹൈന്ദവനും അറേബ്യന്‍ നാടുകളില്‍ ജീവിക്കുന്ന ക്രൈസ്തവനും ഒരുപോലെ ഇതു ബാധകമാണ്. ഈ യാഥാര്‍ഥ്യം നമ്മുടെ പൂര്‍വികര്‍ അംഗീകരിച്ചിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാനസ്വഭാവമുള്ള സംസ്‌കാരവും ആഘോഷങ്ങളും ചിഹ്നങ്ങളും എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്ത് ഓരോ രാജ്യത്തിന്റെയും സാംസ്‌കാരികത്തനിമ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായേ കാണാനാവൂ.

85 ശതമാനം മുസ്‌ലിങ്ങളുള്ള രാജ്യവും ലോകത്ത് ഏറ്റവും അധികം മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രവുമാണ് ഇന്‍ഡൊനീഷ്യ, അവിടത്തെ ഔദ്യോഗിക എയര്‍ലൈന്‍സിന്റെ പേര് 'ഗരുഡ ഇന്‍ഡൊനീഷ്യ' എന്നാണ്. മഹാവിഷ്ണുവിന്റെ ദേവഭാവമുള്ള വാഹനമാണ് ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഗരുഡന്‍. ഈ പേര് പാരമ്പര്യങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ ഇന്‍ഡൊനീഷ്യന്‍ മുസ്‌ലിങ്ങള്‍ക്ക് അവരുടെ മതം ഒരു തടസ്സമായിട്ടില്ല. ഇന്‍ഡൊനീഷ്യന്‍ കറന്‍സിയില്‍ സൂക്ഷിച്ചുനോക്കിയാല്‍ പല മുദ്രകളുടെ കൂട്ടത്തില്‍ ഗണപതിയുടെ ചിത്രവും കാണാം. ഇതിന്റെ പേരില്‍ ഒരു മുസ്‌ലിം രാജ്യവും ഇന്‍ഡൊനീഷ്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിട്ടില്ല. ഇന്നും ഏറ്റവുമധികം പേര്‍ ഓരോവര്‍ഷവും വിശുദ്ധ തീര്‍ഥാടനത്തിന് മക്കയിലേക്ക് പോകുന്നത് ഇന്‍ഡൊനീഷ്യയില്‍ നിന്നാണ്. സലഫി സ്വാധീനമുള്ള സൗദി അറേബ്യന്‍ ഭരണകൂടമോ പണ്ഡിതസഭകളോ ഇവയുടെയൊക്കെ പേരില്‍ ഇന്‍ഡൊനീഷ്യയോട് ചിറ്റമ്മനയം കാണിച്ചിട്ടില്ലെന്നുകൂടി ഓര്‍ക്കണം.

നിലവിളക്കും നിറപറയുമൊക്കെ ഐശ്വര്യത്തിന്റെ അടയാളമായിട്ടാണ് നമ്മുടെ നാട്ടില്‍ പരിഗണിച്ച് വരുന്നത്. പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഇന്നും കേരളത്തിലെ പല മുസ്‌ലിംലീഗ് നേതാക്കള്‍ക്കും മതനിഷിദ്ധമായത് എന്തോ പ്രവര്‍ത്തിക്കുന്നതിന് സമാനമാണ്. എന്നാല്‍ മുസ്‌ലിം ലീഗേതര മുസ്‌ലിം നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും അങ്ങനെയല്ലതാനും. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും നിലവിളക്ക് കൊളുത്താതെ മാറിനില്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്തുമാത്രമാണ് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ചെറുതാകേണ്ടിവന്നതെന്ന് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ഈ മാനസിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമസ്തയുടെ മുന്‍പ്രസിഡന്റും അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനുമായ അസ്ഹരി തങ്ങളെ ഞാന്‍ സമീപിച്ചു. നിലവിളക്ക് ഒരു ചടങ്ങിന്റെ ഭാഗമായി കൊളുത്തുന്നതിന്റെ മതവിധി ഞാനദ്ദേഹത്തോടാരാഞ്ഞു. തങ്ങള്‍ പറഞ്ഞു; ''എല്ലാ കര്‍മങ്ങളും ഉദ്ദേശ്യത്തെ ആസ്പദിച്ചാണ്, വിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലല്ലാതെ ഒരു ചടങ്ങിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ ഇസ്‌ലാമിക വിരുദ്ധമായി ഒന്നുമില്ല''. ഇതിനു ശേഷം ഞാന്‍ പങ്കെടുത്ത ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തേണ്ടി വന്നാല്‍ മാറിനില്‍ക്കാതെ ഞാനും നിലവിളക്ക് കൊളുത്തിത്തുടങ്ങി. കേരളത്തിലെ പുരാതനമായ പല പള്ളികളിലും നിലവിളക്ക് കൊളുത്തുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇതോടനുബന്ധമായി കാണണം. പള്ളിയില്‍ നിലവിളക്ക് കൊളുത്തുന്നത് മതത്തിന് അനുകൂലവും പള്ളിക്ക് പുറത്തു കൊളുത്തുന്നത് മതത്തിന് പ്രതികൂലവുമാകുന്നത് എങ്ങനെയെന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാവില്ല. ഒരു നാടിന്റെ സംസ്‌കാരത്തോട് ഐക്യപ്പെട്ട് നിര്‍വഹിക്കുന്നതാകും അത്. ഒരു മുസ്‌ലിമും പൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക്‌കൊളുത്തിയാല്‍ അതെങ്ങനെയാണ് മതനിന്ദയാകുക.

കൈകൂപ്പലിന്റെ കാര്യവും തഥൈവ. ഹൈന്ദവ മതവിശ്വാസികള്‍ ദൈവത്തിന്റെ മുന്നില്‍ കൈ കൂപ്പുന്നു. അതുകൊണ്ട് മുസ്‌ലിങ്ങള്‍ സ്‌നേഹാദരങ്ങളോടെ സൃഷ്ടികളുടെ മുന്നില്‍ കൈ കൂപ്പാന്‍ പാടില്ലെന്ന തെറ്റിദ്ധാരണയും മുസ്‌ലിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിംലീഗ് നേതാക്കളുടെ ഫോട്ടോകളില്‍ അവര്‍ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് കാണാനാവില്ല. എന്നാല്‍ മുസ്‌ലിം ലീഗേതര മുസ്‌ലിം നേതാക്കളുടെ കൈകൂപ്പിയുള്ള ബോര്‍ഡുകളും ബാനറുകളും കാണാനുമാകും. ഇസ്‌ലാമില്‍ ലീഗ് മുസ്‌ലിമിന് ഒരു സമീപനവും ലീഗേതര മുസ്‌ലിമിന് മറ്റൊരു സമീപനവും ആയിക്കൂടല്ലോ?. ഭാരതീയമായ ഒരു അഭിവാദനരീതിയാണ് കൈകൂപ്പല്‍. അത് മുസ്‌ലിങ്ങള്‍ ചെയ്യുന്നത് അവരുടെ മതവിശ്വാസത്തിനെതിരാണെന്നത് തികച്ചും അബദ്ധജടിലമാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ ആ നാട്ടിലെ അഭിവാദനരീതിയും ശൈലിയും ഇസ്‌ലാമികമാണെന്ന് പറഞ്ഞ് മുസ്‌ലിങ്ങളല്ലാത്തവര്‍ അവ സ്വീകരിക്കാതെ പുറംതിരിഞ്ഞ് നില്‍ക്കുന്നില്ലെന്ന് കൂടി ഓര്‍ക്കണം. ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ അവയുടെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം അന്ധവിശ്വാസങ്ങളുടെ പുറംതോട് പൊട്ടിച്ച് ലീഗ് പുറത്തു വരണം. 'ഗംഗ' എന്ന് പേരിട്ട വീട്ടില്‍ താമസിച്ചതുകൊണ്ട് തകരുന്നതല്ല ഇസ്‌ലാം, നിരുപദ്രവകരമായ ഒരു നിലവിളക്ക് കൊളുത്തിയാല്‍ ഒലിച്ചു പോകുന്നതുമല്ല ഇസ്‌ലാം. സ്‌നേഹാദരങ്ങളോടെ ഒന്നു കൈകൂപ്പിയാല്‍ ഇല്ലാതാവുന്നതുമല്ല വിശ്വാസം.

ഇസ്‌ലാം മതാചാരപ്രകാരം വിവാഹച്ചടങ്ങ് (നിക്കാഹ്) നടന്ന് കഴിഞ്ഞതിനുശേഷം തിരുവിതാംകൂര്‍ കൊച്ചി മേഖലയിലെ മുസ്‌ലിങ്ങള്‍ താലികെട്ട് കല്യാണവും നടത്താറുണ്ട്. വരനും വധുവും പരസ്പരം പൂമാലകള്‍ കൈമാറുകയും സ്വര്‍ണമാല വരന്‍ വധുവിനെ അണിയിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇതിനോട് ഒരു മുസ്‌ലിം പണ്ഡിതരും ഇന്നുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മലബാറിലെ മുസ്‌ലിങ്ങള്‍ക്ക് താലികെട്ട് കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. കേരളത്തിലെ തിരുകൊച്ചിയില്‍ തെറ്റല്ലാത്തൊരു കാര്യം മലബാറിലെത്തുമ്പോള്‍ എങ്ങനെയാണ് തെറ്റാകുന്നത്? ഒരു മതക്കാര്‍ ചെയ്യുന്നുവെന്നുള്ളത്‌കൊണ്ടു മാത്രം മറ്റു മതസ്ഥര്‍ അതംഗീകരിക്കരുതെന്നും അവ സ്വീകരിക്കരുതെന്നും പറയുന്നതാണോ മതവിശ്വാസം? അവനവന്റെ വിശ്വാസങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളോട് എതിരു നില്‍ക്കാത്ത ആചാരങ്ങള്‍ ഇതരമതസ്ഥര്‍ ആരെങ്കിലും സ്വീകരിച്ചാല്‍ അതിനെ സ്വന്തം മതത്തിന്റെ കീഴടങ്ങലായും സഹോദര മതങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കലായും വ്യാഖ്യാനിക്കുന്നത് കഷ്ടമാണ്.

മുസ്‌ലിങ്ങള്‍ മഹാഭൂരിഭാഗവും സാധുക്കളും നല്ലവരുമാണ്, അനാവശ്യമായ ദുശ്ശാഠ്യങ്ങളും അതിരു കടന്ന സ്വത്വബോധവും ഒരുപാടു തെറ്റിദ്ധാരണകള്‍ പൊതുസമൂഹത്തില്‍ അവരെക്കുറിച്ചുണ്ടാക്കിയിട്ടുണ്ട്. ഒരു ബഹുസ്വര സമൂഹത്തില്‍ ഓരോ മതവിശ്വാസിയും അവനവന്റെ വിശ്വാസധാരകളെ കൈവിടാതെ തന്നെ ചില നിര്‍ദോഷകരമായ അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാകുന്നതില്‍ തെറ്റുണ്ടോ എന്ന് എല്ലാ വിശ്വാസിസമൂഹങ്ങളും ആലോചിക്കുന്നത് നന്നായിരിക്കും. നമ്മുടെ ആരുടെയെങ്കിലും ഒരുവാക്കോ നോക്കോ ചിന്തയോ പ്രവൃത്തിയോ മറ്റുള്ളവരില്‍നിന്ന് അകന്ന് നില്‍ക്കാന്‍ ഇടവരുന്നതാകരുത്. മുസ്‌ലിങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് അവര്‍ കര്‍ക്കശക്കാരുടെയും ശാഠ്യക്കാരുടെയും സമുദായമാണെന്നല്ല. ഒരു മധ്യമ സമുദായമാണെന്നാണ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ പോലും മിതത്വം അനുശാസിക്കുന്ന ഒരു മതത്തിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് കണിശക്കാരും ദുശ്ശാഠ്യക്കാരും ആകാന്‍ സാധിക്കുക.

Friday, August 17, 2012

കേരളത്തെ ഭ്രാന്താലയമാക്കുന്നു


കേരളത്തെ ഭ്രാന്താലയമാക്കുന്നു

പിണറായി വിജയൻ 

ദേശാഭിമാനി ഓൺലെയിൻ,  ആഗസ്റ്റ് 14, 2012

യുഡിഎഫ് സര്ക്കാതര്‍ അധികാരമേറ്റ ഘട്ടങ്ങളിലൊന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്പ്പകര്യങ്ങള്ക്ക്ക വിലകല്പ്പിനച്ചിട്ടില്ല. അവര്ക്കു ള്ള ആനുകൂല്യങ്ങള്‍ സാമ്പത്തികബാധ്യതയുടെയും മറ്റും പേരുപറഞ്ഞ് ഒന്നിനുപുറകെ ഒന്നായി ഇല്ലാതാക്കി. ജാതി മത ശക്തികളെ പ്രോത്സാഹിപ്പിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആ നില ഈ സര്ക്കാധരിന്റെ കാലത്തും തുടരുന്നു.

ഏറ്റവും പാവപ്പെട്ടവര്‍ പണിയെടുക്കുന്ന മേഖലയാണ് പരമ്പരാഗത വ്യവസായങ്ങള്‍. ഈ മേഖലയെ സംരക്ഷിക്കാനോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഉള്ള ശ്രമം യുഡിഎഫ് സര്ക്കാാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.ഉല്പ്പംന്നങ്ങള്‍ കയര്ഫെതഡ് ഏറ്റെടുക്കാത്തതിനാല്‍ കയര്‍ സഹകരണസംഘങ്ങളുടെ പ്രവര്ത്തലനം സ്തംഭനാവസ്ഥയിലാണ്. കശുവണ്ടി മേഖലയെ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, ക്ഷേമനിധി ആനുകൂല്യങ്ങളും തകര്ക്കു ന്നു. കൈത്തറി സഹകരണസംഘങ്ങളാകട്ടെ, കടംപെരുകി പ്രവര്ത്തവനമൂലധനം ഇല്ലാതെ പ്രതിസന്ധിയിലാണ്. വിദേശ മദ്യബാറുകളെ പ്രോത്സാഹിപ്പിക്കുന്ന സര്ക്കാ ര്‍ കള്ളുഷാപ്പുകളെ സംരക്ഷിക്കുന്നതിന് തയ്യാറാകാത്തതിനാല്‍ ആ മേഖലയും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ദിനേശ് ബീഡി തൊഴിലാളികള്ക്കാിയി എല്ഡിംഎഫ് സര്ക്കാകര്‍ കൊണ്ടുവന്ന പെന്ഷൊന്‍ പദ്ധതി അട്ടിമറിച്ചു. മണ്ണെണ്ണക്ഷാമവും വിലക്കയറ്റവും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ എല്ഡിനഎഫ് കൊണ്ടുവന്ന മാതൃകാപരമായ പദ്ധതികളെല്ലാം യുഡിഎഫ് തകര്ത്തുാ. അധികാരവികേന്ദ്രീകരണ പ്രക്രിയയെ തകര്ക്കുളക വലതുപക്ഷശക്തികളുടെ എക്കാലത്തെയും അജന്ഡരയാണ്. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്സിംലുകളെപ്പോലും പിരിച്ചുവിട്ട് ഇത് യുഡിഎഫ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തിന് കേരളം സംഭാവനചെയ്ത ജനകീയാസൂത്രണപദ്ധതിയെയും തകര്ക്കു ന്നു.

ഉല്പ്പാൂദനമേഖലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് ഉപേക്ഷിച്ച്, പദ്ധതികള്ക്ക്  അംഗീകാരം നല്കുപന്നതിനുള്ള അധികാരം ഉദ്യോഗസ്ഥര്ക്ക്  നല്കിക അഴിമതിക്ക് പുതിയ വഴി അവതരിപ്പിച്ചു. കുടുംബശ്രീയെ തകര്ത്ത്  ജനശ്രീയെ പ്രതിഷ്ഠിച്ച് രാഷ്ട്രീയ അജന്ഡപ നടപ്പാക്കാനാണ് ശ്രമം. തൊഴിലുറപ്പ് പദ്ധതിയുടെ മേല്നോരട്ടത്തില്നി ന്ന് കുടുംബശ്രീയെ ഒഴിവാക്കുന്ന നടപടിയും സ്വീകരിച്ചു. അതോടൊപ്പം ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീയില്നി ന്ന് മാറ്റാനുള്ള പരിശ്രമവും തുടരുന്നു. വിലക്കയറ്റം പിടിച്ചുനിര്ത്തു ന്നതില്‍ മുന്പാന്തിയില്നിരന്ന കേരളം ഇക്കാര്യത്തില്‍ ഇന്ന് ഇന്ത്യയില്‍ 17ാം സ്ഥാനത്താണ്. പൊതുവിതരണസമ്പ്രദായത്തെ ഫലപ്രദമായി ഉപയോഗിച്ച എല്ഡിതഎഫ് സര്ക്കാ രിന്റെ നയം ഈ സര്ക്കാ ര്‍ തിരുത്തുകയാണ്. സപ്ലൈകോയുടെ ബജറ്റ് വിഹിതം എല്ഡിാഎഫ് സര്ക്കാ ര്‍ നല്കിിയ 120 കോടി എന്നത് 50 കോടി രൂപയായി കുറച്ചു. സപ്ലൈകോയ്ക്ക് നല്കാുനുള്ള 121 കോടി രൂപ നല്കിടയിട്ടുമില്ല. കര്ഷചകര്‍ ഉല്പ്പാലദിപ്പിച്ച പച്ചക്കറി ഉള്പ്പെിടെ സംഭരിച്ച് വിതരണം ചെയ്യാന്‍ സര്ക്കാ്ര്‍ ശ്രമിക്കാത്തതുകൊണ്ട് അവ കര്ഷപകര്‍ നശിപ്പിക്കുന്നതിനും കേരളം സാക്ഷിയായി. കേരളത്തിന്റെ വികസനത്തിനുതന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന വിധത്തിലാണ് വൈദ്യുതിമേഖലയില്‍ സര്ക്കാുര്‍ സ്വീകരിക്കുന്ന നയസമീപനം. ദീര്ഘയവീക്ഷണത്തോടെ വൈദ്യുതോല്പ്പാ ദനം വര്ധിരപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കാത്തത് ഭാവിയില്‍ കേരളം ഇരുട്ടിലേക്ക് നീങ്ങും എന്ന സൂചനയാണ് നല്കു്ന്നത്. ഇടതുപക്ഷ സര്ക്കാ രുകള്‍ അധികാരത്തിലിരുന്ന കാലത്ത് നടത്തിയ ഇടപെടലിന്റെ ഫലമായി ഇല്ലാതായ പവര്കരട്ടും ലോഡ്ഷെഡിങ്ങും തിരിച്ചുവരുന്നു. വൈദ്യുതിനിരക്കിലാകട്ടെ കേട്ടുകേള്വികയില്ലാത്ത രീതിയിലാണ് വര്ധുനവരുത്തിയത്. ജൂലൈ ഒന്നുവരെയുള്ള മുന്കാകലപ്രാബല്യത്തോടെയാണ് ഇത് എന്നത് സര്ക്കാ്രിന്റെ മനോഭാവം വ്യക്തമാക്കുന്നതുമാണ്. ഈ വര്ധഎനയിലൂടെ 1676.84 കോടി രൂപയാണ് ജനങ്ങളില്നിുന്ന് പിഴിഞ്ഞെടുക്കുന്നത്. ബോര്ഡി4ന്റെ നഷ്ടത്തിന്റെ കണക്കുപറഞ്ഞാണ് ഈ വര്ധ്നയെ ന്യായീകരിക്കാന്‍ സര്ക്കാ്ര്‍ ശ്രമിക്കുന്നത്. എന്നാല്‍, വന്കിനടക്കാരുടേതുള്പ്പെ്ടെ ആയിരത്തിമുന്നൂറോളം കോടി രൂപയുടെ കുടിശ്ശിക ബോര്ഡി,ന് പിരിച്ചെടുക്കാനുണ്ട്. അതിനുള്ള നടപടി ആവിഷ്കരിക്കാതെ നഷ്ടത്തിന്റെ പേരുപറഞ്ഞ് ജനങ്ങളുടെ തലയില്‍ ഭാരം കയറ്റിവയ്ക്കാനാണ് തീരുമാനിച്ചത്.

വ്യവസായങ്ങള്ക്കു ള്ള വൈദ്യുതിനിരക്കിലും വന്തോഭതില്‍ വര്ധാന വരുത്തി. തട്ടുകളായി തിരിച്ച് വ്യവസായങ്ങള്ക്ക്ക വൈദ്യുതിനിരക്ക് ഈടാക്കുന്ന രീതിയും നിര്ത്തങലാക്കി. ഇത് വ്യാവസായികമേഖലയില്‍ വന്തോ്തിലുള്ള പ്രത്യാഘാതമുണ്ടാക്കും. എല്ഡി്എഫ് സര്ക്കാ ര്‍ ആവിഷ്കരിച്ച വികസനപദ്ധതികള്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കോച്ച് ഫാക്ടറിക്കായി എല്ഡിപഎഫ് സര്ക്കാ ര്‍ പാലക്കാട്ട് 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കി്യിരുന്നു. എന്നാല്‍, ഇത് യാഥാര്ഥ്യ്മാക്കുന്നതിനുള്ള ശുഷ്കാന്തി സര്ക്കാ ര്‍ കാണിക്കുന്നില്ല. ചീമേനി തെര്മ‍ല്‍ പവര്‍ പ്ലാന്റ്, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, തെക്ക് വടക്ക് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍, കൊച്ചി കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി തുടങ്ങിയവയുടെ സ്ഥിതിയും ഇതുതന്നെ. സ്മാര്ട്ട്ര സിറ്റി പദ്ധതിയും കടലാസില്‍ തന്നെയാണ് ഇപ്പോഴും. അതിവേഗം ബഹുദൂരം എന്ന പ്രഖ്യാപനം മുഴങ്ങുന്നുണ്ടെങ്കിലും ജനവിരുദ്ധനയങ്ങള്ക്കുണമാത്രമേ ഈ വേഗത കാണാനുള്ളൂ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജന്ഡിര്‍ ബജറ്റ് ഉള്പ്പെ്ടെയുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് ഈ മേഖലയിലെ വികസനത്തിന് പുതിയ ദിശാബോധം എല്ഡികഎഫ് സര്ക്കാ ര്‍ പകര്ന്നി രുന്നു. അവയെല്ലാം അട്ടിമറിക്കപ്പെടുകയാണ്. സ്ത്രീകള്ക്ക്  തീവണ്ടിയില്പ്പോ ലും യാത്രചെയ്യാന്‍ പറ്റാത്ത നിലയാണ് ഇപ്പോഴുള്ളത്. സ്ത്രീപീഡനക്കേസുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പിടിക്കപ്പെടുന്നു. ഈ സര്ക്കാ ര്‍ അധികാരത്തില്വഗന്ന് ഒരു വര്ഷലത്തിനുള്ളില്‍ സ്ത്രീകള്ക്കു നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം 14,445 ആയി. 1132 ബലാത്സംഗങ്ങളും 5377 ഗാര്ഹിതക പീഡനങ്ങളും ഇക്കാലത്ത് നടന്നു. 47 കുട്ടികള്‍ കൊല്ലപ്പെടുകയും 423 പെണ്കുങട്ടികള്‍ ബലാത്സംഗത്തിനിരയായതായും നിയമസഭയില്‍ സര്ക്കാ ര്‍ നല്കിുയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്രമസമാധാനപരിപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായിരുന്നു കേരളം. എന്നാല്, ഇന്ന് നിലയാകെ മാറി. ക്രിമിനല്‍ കേസുകളില്പെരട്ട 607 പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് കേരള പോലീസ് തന്നെയാണ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഗുണ്ടകളും പെണ്വാകണിഭക്കാരും കേരളം അടക്കിഭരിക്കുകയാണ്. അതിന്റെ തെളിവാണല്ലോ മണിയന്പിംള്ള എന്ന പൊലീസുകാരനെ ഗുണ്ട കൊലപ്പെടുത്തിയത്. അതിലെ പ്രതിയെ പിടിക്കുന്നതിനുപോലും ഇന്നേവരെ കഴിഞ്ഞില്ല. അവകാശസമരങ്ങള്ക്കു നേരെ ഭീകരമര്ദനനം അഴിച്ചുവിടുന്ന സര്ക്കാളര്‍ ഗുണ്ടകളുടെയും കവര്ച്ചസക്കാരുടെയും മുന്നില്‍ മുട്ടുവിറച്ച് നില്ക്കുിന്നു. സംസ്ഥാനത്ത് അഴിമതിയും വ്യാപകമായി. മുഖ്യമന്ത്രി പ്രതിയായ പാമൊലിന്‍ അഴിമതിക്കേസ് ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു. ടൈറ്റാനിയം അഴിമതിക്കേസും ഇതേ വഴിക്കാണ് നീങ്ങിയത്. മന്ത്രിമാരുടെ പേരിലുള്ള വിജിലന്സ്ം കേസുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നതിനുള്ള പ്രവര്ത്തസനങ്ങള്‍ ജാഗ്രതയോടെ അണിയറയില്‍ നടക്കുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും മറ്റും ഉണ്ടായിട്ടുള്ള അഴിമതിയും സ്വജനപക്ഷപാതവും ഹൈക്കോടതിക്കുതന്നെ ഇടപെട്ട് തടയേണ്ടിവന്നു. നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുഇന്ന മതനിരപേക്ഷതാപാരമ്പര്യം കേരളീയന്റെ അഭിമാനങ്ങളിലൊന്നാണ്. രാഷ്ട്രീയലാഭത്തിനുവേണ്ടി ഈ പാരമ്പര്യത്തെ തകര്ക്കു ന്നവിധം ജാതി മത ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നത് വലതുപക്ഷശക്തികളുടെ എക്കാലത്തെയും അജന്ഡരയാണ്. വിമോചനസമരത്തോടുകൂടി ശക്തിപ്രാപിച്ച ഈ പ്രവണത ഇപ്പോള്‍ തീവ്രമായിരിക്കുകയാണ്. ജനക്ഷേമകരമായി പ്രവര്ത്തി ച്ച എല്ഡിരഎഫ് സര്ക്കായരിനെ പരാജയപ്പെടുത്തുന്നതിന് ജാതി മത ശക്തികളുടെ പിന്തുണയാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫ് തേടിയത്. അധികാരത്തിലെത്തിയതോടെ, യുഡിഎഫ് സര്ക്കാതരിന് ഇത്തരം ശക്തികളുടെ സമ്മര്ദ്ത്തിനുവിധേയമായി പ്രവര്ത്തികക്കേണ്ടിവന്നു. മന്ത്രിമാരെപ്പോലും നിശ്ചയിച്ചത് ജാതി മത സംഘടനകളുടെ സമ്മര്ദ്ത്തിനുവഴങ്ങിയാണ്. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം സാമുദായിക സന്തുലിതാവസ്ഥ തകര്ത്തു  എന്ന കാര്യം സമൂഹത്തോട് വിളിച്ചുപറഞ്ഞത് പല കോണ്ഗ്രതസ് നേതാക്കളുമാണ്. വിദ്യാഭ്യാസമേഖല വര്ഗീ്യവല്ക്ക്രിക്കപ്പെടുന്നു. തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സദാചാര പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് കനത്ത ഭീഷണിയായി. കേരളം ഏറെക്കാലംകൊണ്ട് നേടിയെടുത്ത ജനാധിപത്യരീതിക്കുതന്നെ ഇത് വെല്ലുവിളി സൃഷ്ടിച്ചു. വര്ഗീീയ തീവ്രവാദശക്തികളെ സംരക്ഷിക്കുന്ന സമീപനമാണ് യുഡിഎഫ് സര്ക്കാ ര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഉത്തമോദാഹരണങ്ങളിലൊന്നാണ് കാസര്കോടട് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട നിസാര്‍ കമീഷനെ പിരിച്ചുവിട്ടത്. മാറാട് കലാപവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവും മരവിപ്പിച്ചു.

നരിക്കാട്ടേരി ബോംബ് സ്ഫോടനക്കേസിന്റെ അന്വേഷണത്തിനും ഇതേ ഗതിയാണ് ഉണ്ടായിരിക്കുന്നത്. മുസ്ലിംലീഗിന്റെ നേതൃത്വത്തില് തീവ്രവാദസംഘങ്ങള്‍ അഴിഞ്ഞാടുന്ന നില കേരളത്തിലെ ക്രമസമാധാനപ്രശ്നമായി വളരുകയാണ്. ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നുവെന്ന കോണ്ഗ്രണസ് നേതാവിന്റെ പ്രസ്താവന അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് വര്ത്തരമാനകാലസംഭവങ്ങള്‍. ഇത്തരം പ്രവര്ത്ത നങ്ങളെ നിയന്ത്രിച്ച് ജനങ്ങള്‍ തമ്മിലുള്ള സൗഹാര്ദംാ നിലനിര്ത്താ ന്‍ ഉത്തരവാദപ്പെട്ട സംസ്ഥാന സര്ക്കാളരാകട്ടെ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ മൂലം രൂപംകൊണ്ട ഈ സാഹചര്യം ഉപയോഗിച്ച് തങ്ങളുടെ അജന്ഡദ നടപ്പാക്കാന്‍ ആര്എംസ്എസ് ഉള്പ്പെഗടെയുള്ള വര്ഗീ യ ഫാസിസ്റ്റ് സംഘടനകളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ അവസ്ഥ കേരളീയസമൂഹത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നവിധം അതിവേഗം വളരുകയാണ്.

കേരളത്തിന്റെ വികസന അടിത്തറയെയും ജനാധിപത്യപരമായ ജീവിതരീതികളെയും തകര്ക്കു ന്ന വിധത്തിലേക്ക് യുഡിഎഫ് സര്ക്കാ രിന്റെ ഭരണം മാറി. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം നവോത്ഥാനപ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്ത്ത നങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഇടപെടലിന്റെ ഫലമായാണ് ഇന്നത്തെ ജനാധിപത്യസമൂഹമായി വളര്ന്ന്ത്. അത് തകര്ക്കാ ന്‍ അനുവദിക്കില്ലെന്ന ജനലക്ഷങ്ങളുടെ ശബ്ദമാണ് ഈ പ്രക്ഷോഭത്തില്‍ ഉയര്ന്നു വരിക. അതുകൊണ്ടുതന്നെ കേരളത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തില്‍ കേരളത്തെ സ്നേഹിക്കുന്നവര്‍ മുഴുവന്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു. (തുടരും)


കേരളത്തെ രക്ഷിക്കാൻ

പിണറായി വിജയൻ 

ആഗസ്റ്റ് 16, 2012

ഇടതുപക്ഷത്തിനും കോണ്ഗ്രനസിനും ഒരേ സാമ്പത്തികനയവും നിലപാടുമാണ് എന്ന് പ്രചരിപ്പിക്കുന്നതിനാണ് യഥാര്ഥ  വിപ്ലവകാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ശ്രമിക്കുന്നത്. അവരുടെ കാഴ്ചപ്പാടുകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് പങ്കാളിത്ത പെന്ഷനനുമായി ബന്ധപ്പെട്ട വാര്ത്താകള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെന്ഷിന്‍ നടപ്പാക്കിയപ്പോള്‍ ഇടതുപക്ഷം ഭരിച്ച കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയില്ല. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു നിയമം വരുന്നതിനു മുമ്പാണ് മറ്റു സംസ്ഥാനങ്ങള്‍ ഈ ദിശയിലേക്ക് നീങ്ങിയത്. എന്നാല്‍, തൊഴിലാളികളുടെയും ജീവനക്കാരുടെയും ബഹുജനങ്ങളുടെയും താല്പ്പലര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടതുപക്ഷ സര്ക്കാ രുകള്‍ ഈ നയത്തിനു ബദലായ നയം മുന്നോട്ടുവച്ചു. ഇടതുപക്ഷം വലതുപക്ഷ ശക്തികളില്നി ന്ന് നയപരമായി വ്യത്യസ്ത പാതയിലാണ് എന്ന് ഇത് തെളിയിക്കുന്നു.

പങ്കാളിത്ത പെന്ഷഇന്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന സര്ക്കാതരിന്റെ സാമ്പത്തിക ബാധ്യതക്കുറവുകൊണ്ട് ദുര്ബനല ജനവിഭാഗങ്ങള്ക്ക്് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നാണ് യുഡിഎഫ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പങ്കാളിത്ത പെന്ഷകനെതിരായി ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് വരുമ്പോള്‍ അവര്ക്കെ തിരായി മറ്റു ജനവിഭാഗങ്ങളെ തിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രചാരണം. എന്നാല്‍, വസ്തുത ഇവരുടെ പ്രചാരണത്തില്നി ന്ന് വളരെ വ്യത്യസ്തമാണ് എന്ന് പരിശോധനയില്‍ വ്യക്തമാകും. കഴിഞ്ഞ യുഡിഎഫ് സര്ക്കാ്രാണ് കേരളത്തില്‍ പങ്കാളിത്ത പെന്ഷ.ന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചതും നടപ്പാക്കിയതും. തുടര്ന്നു വന്ന ഇടതുപക്ഷ സര്ക്കാ ര്‍ ഈ തീരുമാനം പിന്വതലിച്ചു. ജീവനക്കാര്ക്ക്  ഉണ്ടായിരുന്ന നിരവധി ആനുകൂല്യങ്ങളും യുഡിഎഫ് ഇല്ലാതാക്കി. അന്നും ജീവനക്കാര്‍ രാഷ്ട്രീയം മറന്ന് പോരാട്ടരംഗത്തിറങ്ങിയപ്പോള്‍ ഇതേ പ്രചാരവേല നടന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച യുഡിഎഫ് സര്ക്കാനര്‍ മറ്റു ജനവിഭാഗങ്ങള്ക്ക്പ എന്താണ് സംഭാവനചെയ്തത് എന്നുകൂടി പരിശോധിച്ചാല്‍ ഇതിന്റെ പൊള്ളത്തരം മനസിലാകും.

കേരളത്തിലെ കര്ഷെകത്തൊഴിലാളികള്‍ ഉള്പ്പെ ടെയുള്ള തൊഴിലാളികളുടെ ക്ഷേമപെന്ഷ നുകള്‍ കാലോചിതമായി വര്ധിാപ്പിക്കുന്നതിനുള്ള ഒരു നടപടിയും ആ സര്ക്കാനരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, ക്ഷേമപെന്ഷആന്‍ വകയില്‍ 165 കോടി രൂപ കുടിശ്ശികയാക്കി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്കുപന്ന കാര്യത്തിലും തികഞ്ഞ അലംഭാവമാണ് കാണിച്ചത്. എഴുപത്തയ്യായിരത്തോളം അപേക്ഷകള്‍ ആ ഇനത്തില്‍ കെട്ടിക്കിടന്നു. തൊഴിലില്ലായ്മാ വേതന ഇനത്തില്‍ 140 കോടി രൂപയാണ് നല്കാാനുണ്ടായിരുന്നത്. പങ്കാളിത്ത പെന്ഷലന്‍ നടപ്പാക്കിയ യുഡിഎഫ് സര്ക്കാ്ര്‍ ക്ഷേമനിധി ആനുകൂല്യത്തിനായി ശരാശരി വര്ഷ്ത്തില്‍ ചെലവഴിച്ചത് 134 കോടി രൂപയാണ്. എന്നാല്‍, പങ്കാളിത്ത പെന്ഷ്ന്‍ എന്ന യുഡിഎഫ് നയം തിരുത്തിയ എല്ഡി എഫ് സര്ക്കാ രാവട്ടെ, വര്ഷഷത്തില്‍ ചെലവഴിച്ചത് ശരാശരി 389 കോടി രൂപയാണ്. ക്ഷേമ പെന്ഷ്നുകളുടെ കുടിശ്ശിക വിതരണംചെയ്തതും അവ വര്ധി പ്പിച്ചതും എല്ഡി്എഫ് സര്ക്കാരാണ്.

ആഗോളവല്ക്കയരണ നയങ്ങള്‍ ലോകത്ത് വമ്പിച്ച സാമ്പത്തിക പ്രതിസന്ധി പ്രദാനംചെയ്തു. ഈ പ്രതിസന്ധി മറികടക്കുന്നതിന് ലോകബാങ്ക് തയ്യാറാക്കിയ രേഖയില്‍ രാഷ്ട്രങ്ങള്ക്ക്  സുസ്ഥിര വളര്ച്ച  കൈവരിക്കുന്നതിനുള്ള മാര്ഗ്മായാണ് പെന്ഷലന്‍ ഫണ്ടുകള്‍ വ്യാപിപ്പിക്കണമെന്ന് നിര്ദേകശിച്ചത്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന് അഥവാ ഓഹരിക്കമ്പോളത്തിന്റെ തകര്ച്ചത ഒഴിവാക്കുന്നതിന് സ്ഥിരതയുള്ള നിക്ഷേപം അനിവാര്യമെന്നാണ് മുതലാളിത്ത വിശകലനം. ലോകത്താകെയുള്ള പെന്ഷംന്‍ ഫണ്ടുകള്‍ ഷെയര്‍ മാര്ക്കതറ്റിലേക്ക് തുറന്നുവിട്ടാല്‍ ഇന്നത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണവരുടെ വാദം. ഇങ്ങനെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലോകത്ത് കോര്പവറേറ്റുകള്ക്ക്ത ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വഴി എന്ന നിലയിലാണ് പങ്കാളിത്ത പെന്ഷസനുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ശക്തിപ്പെട്ടത്. പങ്കാളിത്ത പെന്ഷളന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ ഉണ്ടായ അനുഭവം ജീവനക്കാര്ക്ക്  ആനുകൂല്യങ്ങള്‍ നഷ്ടമാക്കുക എന്നതായിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പെന്ഷലന്ഫ‍ണ്ടായ കാലിഫോര്ണിായ പബ്ലിക് എംപ്ലോയീസ് റിട്ടയര്മെവന്റ് സിസ്റ്റം, കാലിഫോര്ണി യ സ്റ്റേറ്റ് ടീച്ചേഴ്സ് റിട്ടയര്മെിന്റ് സിസ്റ്റം എന്നിവയ്ക്ക് 2008 ലും 2009 ലുമായി 67 ബില്യന്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. ആകെ 500 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഓഹരിവിപണിയിലെ തകര്ച്ച മൂലം അമേരിക്കന്‍ പെന്ഷ ന്ഫഹണ്ടുകള്ക്കു ണ്ടായത്. ഇതുമൂലം ഭാവിയില്‍ പെന്ഷരന്‍ നല്കാകന്‍ കഴിയാതെ വരുമെന്നാണ് വിലയിരുത്തുന്നത്.

അര്ജ ന്റീന, ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച് പരാജയമടഞ്ഞതാണ് പങ്കാളിത്ത പെന്ഷയന്‍ പദ്ധതി. നിരവധി പോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത സേവന വേതന വ്യവസ്ഥകളുടെ മേലാണ് ഈ സര്ക്കാകര്‍ കൈവയ്ക്കുന്നത്. തുടര്ന്ന്  ഇത് മറ്റു മേഖലകളില്‍, നേടിയെടുത്ത അവകാശങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ട് ഈ മേഖലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി മറ്റു വിഭാഗങ്ങളും ഐക്യപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. പെന്ഷാന്ഫ്ണ്ടിലേക്ക് സര്ക്കാിര്‍ ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനവും സര്ക്കാ രിന്റെ തുല്യ വിഹിതവുമാണ് നല്കുകക. ആ തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കാണ് എത്തിച്ചേരുക. അതായത്, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരേണ്ട തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കെത്തുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ഘടനയ്ക്കാണ് പൊതുവില്‍ പ്രതിസന്ധിയുണ്ടാവുക. സ്വകാര്യ മേഖലയില്‍ ലഭിക്കുന്ന വന്‍ ആനുകൂല്യങ്ങള്‍ തേടി ഉദ്യോഗാര്ഥി്കള്‍ നീങ്ങുമ്പോള്‍ പൊതുജനാരോഗ്യ സമ്പ്രദായം ഉള്പ്പെകടെയുള്ള സേവന മേഖലകള്‍ തകരുന്ന നില ഉണ്ടാകും. കേരളത്തിന്റെ സാമൂഹ്യ അവസ്ഥ മനസ്സിലാക്കാതെയുള്ള നടപടികളാണ് പെന്ഷകന്‍ പ്രായത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സ്വീകരിക്കുന്നത്. പെന്ഷകന്പ്രാഷയം 60 ആയി വര്ധി പ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അഭ്യസ്തവിദ്യരായ 44 ലക്ഷത്തോളം പേര്‍ തൊഴില്ര്ഹിതരായി നില്ക്കു ന്ന സംസ്ഥാനമാണ് കേരളം എന്ന യാഥാര്ഥ്യ ബോധം ഈ സര്ക്കാ രിനില്ല. മാത്രമല്ല, നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമന നിരോധനം നടപ്പാക്കുന്നതിനും ഉള്ള നടപടികള്‍ പെന്ഷനന്‍ പരിഷ്കരണത്തോടൊപ്പം നടപ്പാക്കുന്നുണ്ട്. വിദ്യാര്ഥിറകളുടെയും തൊഴിലന്വേഷകരുടെയും സ്വപ്നങ്ങളില്‍ ഇരുട്ടുവീഴ്ത്തുന്ന പ്രക്രിയയാണ് നടക്കുന്നത്. ആഗോളവല്ക്കവരണനയങ്ങളുടെ ചുവടുപിടിച്ച് നടക്കുന്ന ഇത്തരം പരിഷ്കാരങ്ങള്ക്കെ തിരായി എല്ലാ കാലത്തും പൊരുതിനിന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അതിന്റെ നേതൃസ്ഥാനത്ത് നിലകൊണ്ടത് സിപിഐ എമ്മാണ്. ആഗോളവല്ക്കനരണ നയങ്ങള്ക്കെ തിരായി പ്രവര്ത്തി ക്കുന്ന സിപിഐ എമ്മിനെ തകര്ക്കുിക എന്നതുതന്നെ കോര്പതറേറ്റ് ശക്തികളുടെ താല്പ്പതര്യമാണ്. അതിനായി മാധ്യമങ്ങളെ ഫലപ്രദമായി അവര്‍ ഉപയോഗിക്കുന്നു.

മാധ്യമ മേഖലയിലേക്ക് കോര്പ്റേറ്റുകള്‍ സജീവമായി ഇടപെടുന്നത് ലാഭംമാത്രം ലക്ഷ്യംവച്ചല്ല. മറിച്ച്, അവര്ക്ക്  അനുകൂലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവരുടെ ജനദ്രോഹനയങ്ങളെ പ്രതിരോധിക്കുന്നവരെ തകര്ക്കാ നുംവേണ്ടിയാണ്. ഈ ഇരട്ടലക്ഷ്യത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകേണ്ടതുണ്ട്. സിപിഐ എം ആക്രമിക്കപ്പെടേണ്ട പാര്ടി്യാണ് എന്ന പൊതുബോധം വളര്ത്തു ന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കള്ളപ്രചാരവേല നടത്തി കമ്യൂണിസ്റ്റുകാര്‍ എതിര്ക്ക പ്പെടേണ്ടവരാണ് എന്ന ബോധം സൃഷ്ടിക്കുകയാണ് ഇവര്‍. ഒരടിസ്ഥാനവുമില്ലാതെ പാര്ടികനേതാക്കളെ അറസ്റ്റ് ചെയ്യുന്ന രീതിയാണ് നടക്കുന്നത്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നുമാണ് പൊലീസ് മേധാവി ജയരാജനോട് പറഞ്ഞത്. താന്‍ ചെയ്ത കുറ്റത്തിന് തെളിവ് എന്തെന്ന ചോദ്യം ആവര്ത്തി ച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്, ഞാനല്ല എന്നായിരുന്നു എസ്പിയുടെ മറുപടി.

ഇതിനു സമാനമായ നിലയാണ് ടി വി രാജേഷിന്റെ കാര്യത്തിലും ഉണ്ടായത്. ഈ സംഭവങ്ങളിലെല്ലാം ഗൂഢാലോചന വളരെ വ്യക്തമാണ്. രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ കേസുകളില്‍ പ്രതിചേര്ക്കു ന്ന ഈ നയം കേരളത്തിന്റെ ജനാധിപത്യബോധത്തെ അപഹസിക്കുന്ന വിധത്തിലുള്ളതാണ്. നിസ്സാര സംഭവംപോലും വാര്ത്ത്യാക്കി അവതരിപ്പിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ജനങ്ങളുടെ ജീവിതത്തെ ആകമാനം തകര്ക്കു ന്ന ഇത്തരം നയങ്ങള്ക്കെമതിരെ മൗനം പാലിക്കുകയാണ്.

ജനാധിപത്യ വിരുദ്ധനയങ്ങള്‍ സിപിഐ എമ്മിനെതിരെ പ്രയോഗിക്കപ്പെടുമ്പോള്‍ തങ്ങള്ക്ക്വ നേരെയല്ലല്ലോ എന്നു കരുതി മാറിനില്ക്കുോന്നവരുണ്ട്. ജനാധിപത്യവിരുദ്ധത സമൂഹത്തില്‍ വ്യാപിച്ചാല്‍ നാളെ മറ്റെല്ലാ പ്രസ്ഥാനങ്ങള്ക്കു  നേരെയും ഇത് പ്രയോഗിക്കപ്പെടും എന്ന് മനസിലാക്കേണ്ടതുണ്ട്. അത്തരം ജാഗ്രത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പുലര്ത്തേ ണ്ടതുണ്ട് എന്നതും പ്രധാന കാര്യമാണ്. ഇത്തരം ആക്രമണങ്ങള്ക്കുപ മുന്നിലൊന്നും തകര്ന്നുതപോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. പാര്ടിട ആരംഭിച്ച കാലം തൊട്ടുതന്നെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. 1948ല്‍ പാര്ടി് നിരോധിക്കപ്പെട്ട കാലത്ത് ഇനി കമ്യൂണിസ്റ്റുകാര്‍ തിരിച്ചുവരില്ലെന്നായിരുന്നു വലതുപക്ഷ ശക്തികള്‍ കരുതിയത്. എന്നാല്‍, കൂടുതല്‍ കരുത്തോടെ പാര്ടി‍ വളര്ന്നു .

1960കളില്‍ ചൈനാ ചാരന്മാര്‍ എന്ന് മുദ്രകുത്തിയാണ് വേട്ടയാടിയത്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജനാധിപത്യത്തിന്റെ പേര് പറഞ്ഞാണ് കമ്യൂണിസ്റ്റുകാര്ക്കെ തിരായി ഭരണകൂട ഭീകരത അഴിഞ്ഞാടിയത്. അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം വളര്ന്നുര. ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ പാര്ടി്ക്ക് കരുത്തായത് തങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവരുന്നത് കമ്യൂണിസ്റ്റുകാരാണ് എന്ന ബോധ്യം ജനങ്ങള്ക്കുീള്ളതുകൊണ്ടാണ്. ഏത് പ്രതിസന്ധിയിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക എന്ന കമ്യൂണിസ്റ്റ് പാര്ടിയയുടെ ദൗത്യമാണ് ആഗസ്റ്റ് 22 ന്റെ പ്രക്ഷോഭത്തില്‍ പാര്ടി  ഏറ്റെടുക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള ഈ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്ക്കുളറപ്പുണ്ട്. (അവസാനിച്ചു)

Tuesday, August 14, 2012

നിരക്ഷരന്റെ കാച്ചിക്കുറുക്കിയ പോസ്റ്റ്

നിരക്ഷരന്റെ ഈ കാച്ചിക്കുറുക്കിയ പോസ്റ്റ് നിങ്ങൾ വായിക്കുകതന്നെ വേണം: 

വിമാനം റാഞ്ചിയവരുടെ ഹര്‍ത്താല്‍ വിരോധം


വിമാനം റാഞ്ചിയവരുടെ ഹര്‍ത്താല്‍ വിരോധം


പി.എം.മനോജ്, ദേശാഭിമാനി
അറസ്റ്റുകളില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും രോഷപ്രകടനവും ഇന്ത്യയില്‍ ആദ്യമല്ല. ഹര്‍ത്താലിനെതിരെ മുറവിളികൂട്ടുന്ന മലയാള മനോരമയുള്‍പ്പെടെയുള്ള മാധ്യമങ്ങളും അഹിംസാ പ്രസംഗം നടത്തുന്ന ഉമ്മന്‍ചാണ്ടി- തിരുവഞ്ചൂര്‍- ചെന്നിത്തല പ്രഭൃതികളും ചരിത്രം മറന്നുപോകുന്നതുകൊണ്ടാണ് വങ്കത്തത്തിലേക്ക് എടുത്തുചാടുന്നത്. 1978ല്‍ ഡല്‍ഹിയില്‍ ഒരറസ്റ്റ് നടന്നു. ഇന്ദിര ഗാന്ധിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങുകയും പൊലീസിനെ ആക്രമിക്കുകയും മാത്രമല്ലചെയ്തത്- ഒരു വിമാനംതന്നെ റാഞ്ചിയെടുത്തു. കൊല്‍ക്കത്തയില്‍നിന്ന് ലഖ്നൗവഴി ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 410 വിമാനം രണ്ടുപേര്‍ ചേര്‍ന്ന് റാഞ്ചി. ഇന്ദിരയെ വിടണം, മകന്‍ സഞ്ജയിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണം എന്നതായിരുന്നു ആവശ്യം. 126 യാത്രക്കാരും ആറു ജീവനക്കാരുമുള്‍പ്പെടെ 132 പേരുണ്ടായിരുന്ന വിമാനം വാരാണസിയിലാണ് ഇറക്കിയത്. റാഞ്ചികള്‍ രണ്ടുപേരും കോണ്‍ഗ്രസിന്റെ പ്രധാനികള്‍- ദേവേന്ദ്ര പാണ്ഡെയും ബോലാനാഥും. നാലുമണിക്കൂര്‍ നീണ്ട ഭീകരാന്തരീക്ഷത്തിനുശേഷമാണ് റാഞ്ചികളെ കീഴടക്കിയത്. എട്ടുമാസം കഴിഞ്ഞ് കോണ്‍ഗ്രസ് പിന്തുണയോടെ ചരണ്‍സിങ് പ്രധാനമന്ത്രിയായി. ആദ്യം കോണ്‍ഗ്രസ് ചെയ്തത് വിമാന റാഞ്ചികള്‍ക്കെതിരായ കേസ് പിന്‍വലിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇരുവരും ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. ദേവേന്ദ്ര പാണ്ഡെ പിന്നീട് മന്ത്രിയും യുപിസിസി ജനറല്‍സെക്രട്ടറിയുമായി. ബോലാനാഥ് കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ഥിയായി. നേതാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ വിമാനം തട്ടിക്കൊണ്ടുപോയ പാരമ്പര്യമുള്ള കോണ്‍ഗ്രസ്, ഇപ്പോള്‍ ഹര്‍ത്താലിനെതിരെ ഗീര്‍വാണപ്രസംഗം നടത്തുന്നു. അതിന് മാധ്യമങ്ങള്‍ സ്തുതിപാടുന്നു.

വലതുപക്ഷ മാധ്യമങ്ങളുടെ കോറസ് നീതിപാലനത്തിന്റെ അടിസ്ഥാനതത്വങ്ങളെപ്പോലും വ്യതിചലിപ്പിക്കുന്നു. ഇന്ദിര ഗാന്ധിയുടെ അറസ്റ്റിനെത്തുടര്‍ന്ന് നാലുദിവസം നീണ്ട അക്രമത്തില്‍ പൊലീസ് വെടിവയ്പില്‍ അഞ്ചുപേരും അല്ലാതെ പതിനൊന്നുപേരും കൊല്ലപ്പെട്ടു എന്നാണ് 1978 ഡിസംബര്‍ 23ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ധയില്‍ അക്രമാസക്തരായ രണ്ടായിരം കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് വെടിവയ്ക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തെന്നും അതേ റിപ്പോര്‍ട്ടിലുണ്ട്. അന്ന് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ ഒരു സിപിഐ എം പ്രവര്‍ത്തകനെയാണ് കൊന്നത്- ചെറുപുഴയിലെ തങ്കച്ചനെ. പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തതും ഖാദികേന്ദ്രം അടിച്ചുതകര്‍ത്തതുമാണ് അന്ന് കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ നടത്തിയ മറ്റൊരു പ്രതിഷേധം. ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖുകാരെ പിടിച്ചുവച്ച് എണ്ണയൊഴിച്ച് കത്തിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പൂര്‍ണഗര്‍ഭിണികളെവരെയും പച്ചയ്ക്ക് കത്തിക്കാന്‍ നേതൃത്വം കൊടുത്തത് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍തന്നെയാണ്. ആ ക്രൂരത ചെയ്തവരോടൊപ്പമിരുന്ന് ഭരണത്തിന്റെ മുന്തിരിച്ചാര്‍ നുണയുന്നവരാണ് ഇപ്പോള്‍ സ്രാവിനെ പിടിക്കാനിറങ്ങുന്നതും അഹിംസ പ്രസംഗിക്കുന്നതും. പൊലീസിന് എന്തുംചെയ്യാമെന്ന അവസ്ഥ ജുഡീഷ്യറിയുടെ ഇടപെടലിലൂടെ പരിഹരിക്കാമെന്നു പ്രതീക്ഷിക്കുന്ന വലിയൊരു ശതമാനം ജനങ്ങളുണ്ട്. ഭരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് ആര്‍ക്കെതിരെയും കേസെടുക്കാനും ആരെയും പീഡിപ്പിക്കാനും പൊലീസിന് അധികാരവും സൗകര്യവും ലഭിക്കുന്ന സ്ഥിതി അസാധാരണമല്ല. അടിയന്തരാവസ്ഥ അത്തരത്തിലൊന്നായിരുന്നു. ജനാധിപത്യ സമൂഹത്തില്‍ ജനകീയ പ്രതിഷേധങ്ങളിലൂടെയും മാധ്യമങ്ങളുടെ ഇടപെടലിലൂടെയും ഏറ്റവും പ്രധാനമായി ജുഡീഷ്യറിയുടെ നീതിയുക്തമായ തീര്‍പ്പിലൂടെയുമാണ് ഭരണകൂട ഭീകരതയെ സമൂഹം മുറിച്ചുകടക്കുന്നത്. അത് മനസ്സിലാക്കിയാണ്, ഇന്ദിരഗാന്ധി ദേശീയ അടിയന്തരാവസ്ഥ നടപ്പാക്കി പ്രക്ഷോഭങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കോടതിക്കും ചങ്ങലപ്പൂട്ടിട്ടത്. ഇന്ന് അടിയന്തരാവസ്ഥയില്ല. എന്നാല്‍, പൗരാവകാശ ധ്വംസനത്തിന്റെ കാര്യത്തില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥ നിലനില്‍ക്കുന്നു- ചുരുങ്ങിയപക്ഷം സിപിഐ എം എന്ന പ്രസ്ഥാനത്തിനുനേരെയെങ്കിലും.

മാധ്യമ സഹായത്തോടെ നടപ്പാക്കപ്പെടുന്ന പൊലീസ് ഭീകരതയ്ക്ക് നിയമപരമായ ഒത്താശ ലഭിക്കുന്ന ഗുരുതരമായ അവസ്ഥ തിരിച്ചെത്തി എന്നതാണ് ഇന്ന് കേരളം നേരിടുന്ന പ്രധാന സാമൂഹ്യപ്രശ്നം. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചത് അസാധാരണമായ വാര്‍ത്തയാണ്.&ൃറൂൗീ;ജയരാജന്‍ ചെയ്തതായി പൊലീസ് കോടതിയില്‍ പറഞ്ഞ കുറ്റം ഇങ്ങനെയാണ്: .........ഐയുഎംഎല്‍ പ്രവര്‍ത്തകരായ അന്യായക്കാരനെയും മറ്റും ആക്രമിച്ചതില്‍ അബ്ദുള്‍ ഷുക്കൂര്‍ മരണപ്പെടുവാനും അന്യായക്കാരനും മറ്റും പരിക്കേല്‍ക്കുവാനും ഇടയായി എന്നുമുള്ളതാണ്.....കേസിലേക്ക് നടത്തിയ അന്വേഷണത്തില്‍നിന്നും മാര്‍ജിനില്‍ കാണിച്ച പ്രതി ഈ കേസിലെ കൃത്യത്തിന് മുമ്പ് ടി വി രാജേഷ് എംഎല്‍എയോടുകൂടി തളിപ്പറമ്പ് സഹകരണ ആശുപത്രി മുറിയില്‍ ഉണ്ടായിരുന്നതായും തല്‍സമയം മുറിയിലുണ്ടായ കേസിലെ 30-ാം പ്രതി യു വി വേണു, മേപ്പടി മുറിയില്‍ നിന്നിറങ്ങിയ കേസിലെ പി പി സുരേശന്‍ (എ. 24), എ വി ബാബു (എ. 35) എന്നിവരോട് കീഴറയിലുള്ള വീട്ടില്‍ തടഞ്ഞുവച്ച ലീഗുകാരെ വേണ്ടതുപോലെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞതായും യു വി വേണു ഇങ്ങനെ പറയുന്നത് മുറിയിലുണ്ടായിരുന്ന മാര്‍ജിനില്‍ കാണിച്ച പ്രതി പി ജയരാജനും കൂടെയുള്ള എംഎല്‍എ ടി വി രാജേഷ് എന്നിവരും കേട്ടിരുന്നതായും അതുവഴി ഈ കേസിലെ കുറ്റകൃത്യം നടക്കുവാന്‍ പോകുന്ന വിവരത്തെപ്പറ്റി പ്രതിക്ക് അറിവുണ്ടായിരുന്നതായും കൃത്യം തടയുവാനോ കൃത്യത്തെപ്പറ്റി വിവരമറിയിക്കുവാനോ ശ്രമിച്ചില്ല എന്നും മറ്റും വെളിവായിരിക്കയാല്‍ കേസില്‍ ടലര.118 ജഇ ചേര്‍ത്തതിനും പ്രതികളുടെ മേല്‍വിലാസം ചേര്‍ത്തതിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്.;

ജയരാജന്‍ കൊലചെയ്തു എന്നോ കൊലപാതകത്തെ സഹായിച്ചുവെന്നോ എന്തെങ്കിലും ഒത്താശചെയ്തുവെന്നോ പൊലീസ് പറയുന്നില്ല. തിങ്കളാഴ്ച റിമാന്‍ഡ് ചെയ്ത ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെയും അത്തരം കുറ്റാരോപണമില്ല. ഫോണ്‍ സംഭാഷണം നടന്നുവെന്നതും അത് ഇരുവരും കേട്ടുവെന്നതും പൊലീസിന്റെ അനുമാനമാണ്- അതിന് തെളിവുകളുടെ പിന്‍ബലമില്ല. എന്നിട്ടും ജയരാജനെയും രാജേഷിനെയും പ്രതികളാക്കി. വകുപ്പ്- ഐപിസി 118 (ഈ വകുപ്പുമാത്രം ചുമത്തി ആരെയെങ്കിലും ജയിലിലടച്ച അനുഭവം ഇന്ത്യാ ചരിത്രത്തിലില്ല). ആ കേസിലാണ് ജയരാജന്റെ അറസ്റ്റുണ്ടായത്. സിപിഐ എം ജില്ലാ സെക്രട്ടറിയും രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ അംഗവൈകല്യം വന്നിട്ടും തളരാതെ ബഹുജനമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന സുസമ്മതനേതാവുമായ ജയരാജനെ പ്രകടമായിത്തന്നെ അന്യായമായ കേസില്‍പ്പെടുത്തുന്നത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തും. പരിഹാസ്യ നാടകമാടി ജയിലിലടച്ചാല്‍ ആ പ്രതിഷേധത്തിന്റെ തീവ്രത വര്‍ധിക്കുകയേ ഉള്ളൂ. അറസ്റ്റിനുശേഷം കണ്ണൂര്‍ ജില്ലയിലും കേരളത്തിലാകെയും ഉണ്ടായ പ്രതിഷേധം അതുകൊണ്ടുതന്നെ പ്രതീക്ഷിതമാണ്. അങ്ങനെ പ്രതീക്ഷയില്ല എങ്കില്‍ പൊലീസും ദ്രുതകര്‍മസേനയും കേന്ദ്രസേനയും വിന്യസിക്കപ്പെടുമായിരുന്നില്ല. യുക്തിഭദ്രമായി ആര്‍ക്കും ചോദിക്കാവുന്ന ഒരു ചോദ്യം, അറസ്റ്റ് എന്തിനുവേണ്ടിയായിരുന്നു എന്നതാണ്. ഗുരുതരമായ കുറ്റാരോപണമോ, ഉള്ള ആരോപണത്തിന് തെളിവിന്റെ പിന്‍ബലമോ ഇല്ലാതെ ഒരു പ്രധാന ബഹുജന നേതാവിനെ ചോദ്യംചെയ്യാനെന്ന ഭാവേന വിളിച്ചുവരുത്തി ആസൂത്രിതമായി ജയിലിലടച്ചതിന്റെ സാംഗത്യമാണ് ചോദ്യംചെയ്യപ്പെടേണ്ടത്.

അത് ചെയ്തതാരോ അവരാണ്, പ്രത്യാഘാതങ്ങള്‍ക്കുത്തരവാദി. ഒരു കേസിന്റെ തീര്‍പ്പുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നങ്ങള്‍ മാത്രമല്ല ഉയരുന്നത് എന്നര്‍ഥം. പി ജയരാജന് ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഒരു കാരണം അറസ്റ്റിനുശേഷം ഹര്‍ത്താല്‍ നടന്നു എന്നാണ്. പാര്‍ടിയിലും അണികളിലും ശക്തമായ സ്വാധീനമുള്ള ജയരാജന് ജാമ്യം കൊടുക്കരുത് എന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയോടാവശ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഒരു രാഷ്ട്രീയ പ്രസംഗമാണവിടെ നടത്തിയത്- അതില്‍ പച്ചക്കള്ളങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ആ രാഷ്ട്രീയ പ്രസംഗമാണ് ജാമ്യനിഷേധം എന്ന തീര്‍പ്പിലേക്ക് നയിച്ചത്.

ഹര്‍ത്താല്‍ നടത്തിയതും പ്രതിഷേധിച്ചതും ജയരാജനല്ല. ജയിലിനകത്തുനിന്ന് അത്തരം ഒരാഹ്വാനവും ജയരാജന്‍ നടത്തിയിട്ടില്ല. അക്രമവും കാണിച്ചിട്ടില്ല. പിന്നെങ്ങനെ ജാമ്യനിഷേധത്തിന് ഹര്‍ത്താല്‍ കാരണമാകും? ഇതെല്ലാം ഓര്‍ക്കാനുള്ള മനസ്സും കാണാനുള്ള കണ്ണും വലതുപക്ഷ മാധ്യമങ്ങള്‍ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മൊത്തവ്യാപാര കേന്ദ്രത്തില്‍ പണയംവച്ചിരിക്കുന്നു. അതുകൊണ്ടാണ് ജയരാജന്റെ അറസ്റ്റിലെ അനീതി അവര്‍ക്ക് വിളിച്ചുപറയാന്‍ കഴിയാത്തത്. ജാമ്യനിഷേധത്തിന്റെ അസാംഗത്യവും അത് നീതിനിഷേധത്തിന്റെ തലത്തിലേക്ക് വളരുന്നതും മാധ്യമങ്ങള്‍ കാണുന്നില്ല. പക്ഷേ, വിവേചനബുദ്ധി ജനങ്ങളെ അത്തരം അന്ധതയിലേക്കല്ല നയിക്കുന്നത്. മാധ്യമ സ്വാധീനത്തില്‍പ്പെട്ട് നിയമപാലനം വഴിതെറ്റിപ്പോകാതിരിക്കാന്‍ അതീവ ജാഗ്രത വേണ്ടതുണ്ട് എന്ന ഓര്‍മപ്പെടുത്തലായിത്തന്നെ ഈ അവസ്ഥ വിലയിരുത്തപ്പെടണം.

Thursday, August 2, 2012

പങ്കാളിത്ത പെന്‍ഷനും വിരമിക്കല്‍ പ്രായവും


പങ്കാളിത്ത പെന്‍ഷനും വിരമിക്കല്‍ പ്രായവും


പ്രൊഫ. കെ എന്‍ ഗംഗാധരന്‍

ദേശാഭിമാനി, ആഗസ്റ്റ് 2

നിശ്ചിത പെന്‍ഷനുപകരം പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ജീവനക്കാര്‍ക്കോ സംസ്ഥാനത്തിനോ ഗുണകരമാകില്ല. അതുകൊണ്ടുതന്നെ ശക്തമായി എതിര്‍ക്കപ്പെടണം. പെന്‍ഷന് വേണ്ടതുക ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍നിന്ന് മാറ്റിവയ്ക്കുന്നതാണ് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ മര്‍മം. നാലുലക്ഷ്യമാണ് അതുകൊണ്ട് സര്‍ക്കാര്‍ ഉന്നമിടുന്നത്. ഒന്ന്, പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍നിന്ന് ഒഴിവാകുക. രണ്ട്, പെന്‍ഷന്‍തുക ചൂതാട്ടവിപണിയിലേക്ക് വഴിതിരിച്ചുവിടുക. മൂന്ന്, ലോകത്തിലെ വന്‍കിട പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇന്ത്യന്‍ പെന്‍ഷന്‍ വിപണിയില്‍ നിക്ഷേപസാധ്യതയൊരുക്കുക. നാല്, പുതിയ പദ്ധതിയുടെ മറവില്‍ പെന്‍ഷന്‍പ്രായം 60 ആയി ഉയര്‍ത്തുക.

വിദേശ പെന്‍ഷന്‍ഫണ്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ജീവനക്കാരന്‍ അയാളുടെ സേവനകാലയളവില്‍ പ്രതിമാസശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം പെന്‍ഷന്‍ഫണ്ടില്‍നിക്ഷേപിക്കണം. തുല്യസംഖ്യ സര്‍ക്കാരും നിക്ഷേപിക്കും. ഈ തുക 60 വയസ്സിനുമുമ്പ് പിന്‍വലിക്കാന്‍ പാടില്ല. നിക്ഷേപത്തുകയുടെ 50 ശതമാനം പെന്‍ഷന്‍ഫണ്ട് കൈകാര്യംചെയ്യാന്‍ ചുമതലപ്പെട്ട പെന്‍ഷന്‍ഫണ്ട് മാനേജര്‍ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കും. ഓഹരിമൂല്യം ഉയര്‍ന്നാല്‍ ലാഭം കിട്ടും. ഇടിഞ്ഞാല്‍ നഷ്ടം ജീവനക്കാര്‍ സഹിക്കണം. ഓഹരിക്കമ്പോളം വന്‍തകര്‍ച്ചയെ നേരിട്ടാല്‍, നിക്ഷേപത്തുകതന്നെ നഷ്ടമാകും. ചൂതാട്ടരീതിയാണിത്.

60 വയസ്സില്‍ പിരിയുമ്പോള്‍ അടച്ച തുകയില്‍ 40 ശതമാനം പ്രതിമാസം നിശ്ചിതവരുമാനം നേടിത്തരുന്ന ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപിക്കണം. പ്രസ്തുത വരുമാനമായിരിക്കും പെന്‍ഷന്‍. 60 ശതമാനം പിന്‍വലിക്കാം. ഓഹരി നിക്ഷേപസംഖ്യകുറച്ചതിന്റെ 60 ശതമാനമാണ് പിന്‍വലിക്കാന്‍ കഴിയുക. 60 വയസ്സിനുമുമ്പേ വിരമിക്കുകയാണെങ്കില്‍ 20 ശതമാനമേ പിന്‍വലിക്കാവൂ. ജനറല്‍ പ്രോവിഡന്റ് ഫണ്ട് നിര്‍ത്തലാക്കും. പ്രാരംഭത്തില്‍, പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കായിരിക്കും പുതിയ പെന്‍ഷന്‍പദ്ധതി ബാധകം. എന്നാല്‍, ഓരോ വര്‍ഷവും സര്‍ക്കാര്‍ജോലി കിട്ടുന്നവരുടെ എണ്ണം പരിമിതമായതുകൊണ്ട് കാര്യമായ മിച്ചം സര്‍ക്കാരിനു ലഭിക്കില്ല. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പ്രാവര്‍ത്തികമാക്കികഴിഞ്ഞാല്‍ നിലവിലുള്ള ജീവനക്കാരെയും പദ്ധതിക്കു കീഴിലാക്കാന്‍ മടിക്കില്ല. പെന്‍ഷന്‍ഫണ്ട് ഉപയോഗിച്ച് ഓഹരിവ്യാപാരംനടത്തുന്ന വന്‍ സ്ഥാപനങ്ങളാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളത്. സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലുപ്പവും വ്യാപാരവുമാണ് അവയ്ക്കുള്ളത്.

20 ട്രില്യന്‍ ഡോളറിന്റെ (ട്രില്യന്‍=കോടികോടി; ഒന്നിനുശേഷം 12 പൂജ്യം) ആസ്തിയുടെ ഉടമകളാണ് അവര്‍ എന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ പെന്‍ഷന്‍ഫണ്ടുകളുടെ ആസ്തിമൂല്യം 10 ട്രില്യന്‍ ഡോളറാണ്. ഓഹരിക്കമ്പോളം തകരുമ്പോള്‍ വലുപ്പമനുസരിച്ച് പതനത്തിന്റെ തീവ്രതയും കൂടുമെന്ന് പറയേണ്ടതില്ല. 2008ലെ സാമ്പത്തിക പ്രതിസന്ധിയില്‍ അവയില്‍ പലതും നിലംപൊത്തിയത് സമീപകാല അനുഭവമാണ്. യാഥാര്‍ഥ്യത്തിനു നിരക്കാത്തതും ദുര്‍ബലവുമായ വാദങ്ങളാണ് പുതിയ പെന്‍ഷന്‍പദ്ധതിക്ക് ആധാരമായി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പെന്‍ഷന്‍കാര്‍ സര്‍ക്കാരിനു ദുര്‍വഹമായ ബാധ്യതയാണെന്ന വാദം സംസ്കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ലെന്നുമാത്രമല്ല, ദുര്‍ബലവുമാണ്. പെന്‍ഷന്‍ ചെലവിനെ കേവലമായ അര്‍ഥത്തിലല്ല പരിഗണിക്കേണ്ടത്. സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനം ഉയര്‍ന്നിട്ടുണ്ട്. മൊത്തം റവന്യൂ ചെലവും വര്‍ധിച്ചിട്ടുണ്ട്. ആകെ ചെലവും വര്‍ധിച്ചിട്ടുണ്ട്. സ്വാഭാവികമായ വളര്‍ച്ച പെന്‍ഷന്‍ ശമ്പളചെലവുകളിലും ഉണ്ടാകും. വരുമാനവും ചെലവുകളും കൂടുമ്പോള്‍ പെന്‍ഷനും ശമ്പളവും സ്ഥായിയായി തുടരണമെന്ന് എങ്ങനെ ശഠിക്കാനാകും? പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും എണ്ണത്തിനും സാധനവിലക്കയറ്റത്തിനും അനുസരണമായി ആ ഇനങ്ങളിലെ ചെലവുകളും ഉയരുക സ്വാഭാവികം. വാസ്തവത്തില്‍ പെന്‍ഷന്റെയും ശമ്പളത്തിന്റെയും അനുപാതത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ 2011ലെ ഇക്കണോമിക് റിവ്യൂ ഇക്കാര്യം വ്യക്തമാക്കും. (വോളിയം 2 അനുബന്ധം 2.3) സംസ്ഥാന ബജറ്റിനൊപ്പം പ്രസിദ്ധീകരിക്കപ്പെടുന്ന ബജറ്റ് ഇന്‍ ബ്രീഫ് രേഖപ്രകാരം, 200506ല്‍ 15,295 കോടി രൂപയായിരുന്ന റവന്യൂ വരുമാനം, 201112 ലെ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 39,588 കോടിയായി വര്‍ധിച്ചു. റവന്യൂ ചെലവ് 18,424 കോടി രൂപയില്‍നിന്ന് 45,060 കോടി രൂപയായും വര്‍ധിച്ചു. മൂലധനചെലവുള്‍പ്പെടെ മൊത്തം ചെലവാകട്ടെ 18,048 കോടിയില്‍നിന്ന് 50,983 കോടിയായും വളര്‍ന്നു. പട്ടിക ഒന്ന് ശ്രദ്ധിക്കുക. പെന്‍ഷന്‍ അനുപാതം 200506ലെ അതേനിലയില്‍ തുടരുകയാണ് 201112ലും. അല്‍പ്പം വര്‍ധനയുണ്ടായത് ശമ്പളത്തിന്റെ അനുപാതത്തിലാണ്. പെന്‍ഷകാര്‍ കൂടുതല്‍ വര്‍ഷം ജീവിച്ചിരിക്കുന്നു എന്ന ആക്ഷേപം, ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ മനുഷ്യത്വരഹിതമായ പ്രസ്താവനയാണ്. ആയുര്‍ദൈര്‍ഘ്യം സമൂഹം കൈവരിച്ച പുരോഗതിയുടെ അളവുകോലായാണ് ഏത് പരിഷ്കൃത സമൂഹവും വിലയിരുത്തുന്നത്. ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യസുരക്ഷാമേഖലകളില്‍ കേരളം കൈവരിച്ചനേട്ടങ്ങളുടെ ആകെത്തുകയാണത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം കൈവരിച്ച സംസ്ഥാനമാണ് കേരളം.

2006ലെ സര്‍വേപ്രകാരം, 74 വയസ്സാണ് കേരളീയന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം. (78.5 വര്‍ഷമാണ് അമേരിക്കക്കാരന്റേത്). ഏറ്റവും കുറവ് മധ്യപ്രദേശിലാണ് 58 വയസ്സ്. ദാരിദ്ര്യവും രോഗബാധയും കൂട്ടി മധ്യപ്രദേശിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാകുമോ മാണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മനോഗതം? റോഡിലെ കുണ്ടും കുഴിയും നിലനിര്‍ത്തിയാല്‍ വാഹനവേഗം കുറഞ്ഞ് അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്ന 'കുണ്ടുകുഴി സിദ്ധാന്ത'മാകുമോ മനസ്സിലുള്ളത്? സമൂഹത്തിലെ പാര്‍ശ്വവല്‍ക്കൃതവിഭാഗങ്ങളിലൊന്നാണ് പെന്‍ഷന്‍കാര്‍. സമൂഹം പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കേണ്ടവരാണ് അവര്‍. സേവനകാലത്തെ അധ്വാനത്തിന്റെ മാറ്റിവയ്ക്കപ്പെട്ട വേതനമായി വേണം പെന്‍ഷനെ പരിഗണിക്കാന്‍. അതതുമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകയാണ് ഭൂരിപക്ഷത്തിന്റെയും ഏക കുടുംബവരുമാനമാര്‍ഗം. പണക്കാര്‍ വല്ലപ്പോഴും ബാങ്കില്‍ പോയി വന്‍തുക കൈമാറുമ്പോള്‍, ഓരോ മാസവും ഒന്നാം തീയതിതന്നെ പെന്‍ഷന്‍ ട്രഷറിക്കുമുന്നില്‍ കാണപ്പെടുന്ന നീണ്ട ക്യൂ സമ്പന്നതയുടെയല്ല ദാരിദ്ര്യത്തിന്റെയും പരാധീനതയുടെയും സൂചനകളാണ്. പെന്‍ഷന്‍ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്ന നിമിഷം ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പതിക്കും. പെന്‍ഷന്‍ ചെലവ് സമ്പദ് വ്യവസ്ഥയുടെ ചലനാത്മകതയ്ക്ക് ആക്കം കൂട്ടുന്ന വസ്തുത വിസ്മരിച്ചുകൂടാ.

201011ല്‍ വിതരണം ചെയ്യപ്പെട്ടത് 5767 കോടി രൂപയുടെ പെന്‍ഷനാണ്. ഈ തുകയില്‍ നാമമാത്രഭാഗംപോലും നിര്‍ജീവമായി സമ്പാദ്യപ്പെട്ടിയിലേക്ക് വഴിതിരിയുന്നില്ല. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് ചെലവാക്കപ്പെടുകയാണ്. അങ്ങനെ സമ്പദ് വ്യവസ്ഥ ഉത്തേജിക്കപ്പെടുകയാണ്. പെന്‍ഷന്‍ ഇല്ലാതാകുന്ന നിമിഷം, യുഡിഎഫ് ഭരണത്തില്‍ പ്രസ്തുത തുകയുടെ ഗണ്യമായ ഭാഗം ചെന്നുചേരുക കോണ്‍ട്രാക്ടര്‍മാരുടെയും ഉദ്യോഗസ്ഥപ്രമാണികളുടെയും വന്‍പണക്കാരുടെയും കൈകളിലേക്കായിരിക്കും. സമ്പദ് വ്യവസ്ഥയെ ബഹുകാതം പിന്നോട്ടുനയിക്കാനേ അത് ഉപകരിക്കൂ. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനുതുല്യമായിരിക്കുമിത്.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്