വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Showing posts with label ഫ്ലാഗ്‌മീറ്റ്. Show all posts
Showing posts with label ഫ്ലാഗ്‌മീറ്റ്. Show all posts

Monday, January 14, 2013

പാക്കിസ്ഥാൻ വഴങ്ങി; പൂഞ്ചില് ഫ്ളാഗ് മീറ്റിങ്

പാകിസ്ഥാൻ, വഴങ്ങി; പൂഞ്ചില്  ഫ്ളാഗ് മീറ്റിങ്

മലയാള മനോരമ, ജനുവരി 14, 2013

പി. ബസന്ത്

ന്യൂഡല്ഹി:ജമ്മുകശ്മീരിലെ ഇന്ത്യപാകിസ്താന് അതിര്ത്തിയിലെ സംഘര്ഷങ്ങള്ക്ക് അയവുവരുത്താന് ബ്രിഗേഡിയര്തല ചര്ച്ച വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പാകിസ്താന് വഴങ്ങി.

പൂഞ്ചിലെ ഛകന് ദ ബാഗില് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് രണ്ടുരാജ്യങ്ങളുടെയും സൈനികഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച (ഫ്ളാഗ് മീറ്റിങ്) നടക്കും. കൂടിക്കാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താന് വീണ്ടും വെടിനിര്ത്തല് കരാര് ലംഘിച്ചു. ഞായറാഴ്ച വൈകിട്ട് പൂഞ്ച് മേഖലയിലെ സേനാ താവളങ്ങള്ക്കു നേരേ പാക് സൈന്യം നിറയൊഴിക്കുകയായിരുന്നു. അതിര്ത്തിരക്ഷാസേന തിരിച്ചടിച്ചത് ഇരുവിഭാഗവുംതമ്മില് രൂക്ഷമായ ഏറ്റുമുട്ടലിനിടയാക്കി.

രണ്ട് ഇന്ത്യന്സൈനികരുടെ വധവും പൂഞ്ച്മേഖലയിലെ വെടിവെപ്പും തുടര്ച്ചയായ വെടിനിര്ത്തല് കരാര് ലംഘനവും ചര്ച്ചചെയ്യാന് ഫ്ളാഗ് മീറ്റിങ് വേണമെന്ന ആവശ്യം വെള്ളിയാഴ്ചയാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. രണ്ടുദിവസത്തിന് ശേഷമാണ് പാകിസ്താന് അനുകൂലപ്രതികരണം അറിയിച്ചത്.

പാക്സൈന്യത്തിന്റെ ക്രൂരതയില് ഇന്ത്യയ്ക്കുള്ള കടുത്ത പ്രതിഷേധം ഫ്ളാഗ് മീറ്റിങ്ങില് അറിയിക്കുമെന്ന് സൈനികകേന്ദ്രങ്ങള് വ്യക്തമാക്കി. കൊല്ലപ്പെട്ട ലാന്സ് നായിക് ഹേംരാജിന്റെ മുറിച്ചുമാറ്റിയ തല നല്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.

ഈ ആവശ്യമുന്നയിച്ച് ഹേംരാജിന്റെ കുടുംബവും അമ്പതോളം ഗ്രാമീണരും അദ്ദേഹത്തിന്റെ നാടായ യു.പി.യിലെ ഷേര്നഗറില് നിരാഹാരം തുടരുകയാണ്. മുഖ്യമന്ത്രി അഖിലേഷ് യാദവോ കേന്ദ്രമന്ത്രിമാരില് ആരെങ്കിലുമോ നേരിട്ടെത്തി ഉറപ്പുനല്കിയാലല്ലാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണിവര്.

നിര്ത്തിവെച്ച, നിയന്ത്രണരേഖവഴിയുള്ള വ്യാപാരവും ഗതാഗതവും പുനഃസ്ഥാപിക്കണമെന്നും ഫ്ളാഗ് മീറ്റിങ്ങില് ആവശ്യപ്പെടും. വെടിനിര്ത്തല് ലംഘനത്തെത്തുടര്ന്ന് ഛകന് ദാ ബാഗ് വഴിയുള്ള ബസ് ഗതാഗതവും വ്യാപാരവും പാകിസ്താന് നിര്ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് ഇന്ത്യന്സൈനികരെ പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതിന് ശേഷമാണ് നിയന്ത്രണരേഖയില് സംഘര്ഷം രൂക്ഷമായത്. വെടിനിര്ത്തല്കരാര് നിലവില്വന്നശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോള് നടക്കുന്നത്.

എന്താണ് ഫ്ളാഗ് മീറ്റിങ് ?


ന്യൂഡല്ഹി: രണ്ടു രാജ്യങ്ങളുടെ അതിര്ത്തിയില് സൈനികര് തമ്മില് ചെറിയ തോതിലുള്ള സംഘര്ഷവും മറ്റും ഉണ്ടാവുമ്പോള് സ്ഥിതിഗതികള് കൂടുതല് മൂര്ച്ഛിക്കാതിരിക്കാനും കാര്യങ്ങള് പരസ്പരം പറഞ്ഞു മനസ്സിലാക്കാനും അവലംബിക്കുന്ന നടപടിയാണ് ഫ്ളാഗ് മീറ്റിങ്.

സാധാരണഗതിയില് അതിര്ത്തിയിലുള്ള കമാന്ഡിങ് ഓഫീസര്തലത്തിലാണ് ഫ്ളാഗ് മീറ്റിങ് നടക്കാറുള്ളത്. എന്നാല് ഇപ്പോള് ഇന്ത്യാ പാക് അതിര്ത്തിയില് നടക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില് ബ്രിഗേഡിയര്തലത്തിലുള്ള ഫ്ളാഗ് മീറ്റിങ്ങാണ് ഇന്ത്യ നിര്ദേശിച്ചിട്ടുള്ളത്. പാകിസ്താന് ആദ്യം അതിനോട് യോജിച്ചിരുന്നില്ല.

നേരത്തേ നിശ്ചയിക്കപ്പെടുന്ന സ്ഥലത്ത് ഇരുഭാഗത്തെയും കമാന്ഡിങ് ഓഫീസറോ അല്ലെങ്കില് അതിനുമുകളിലുള്ള ഉന്നത ഉദ്യോഗസ്ഥനോ ഒന്നിച്ചിരുന്ന് കാര്യങ്ങള് പരസ്പരം ചര്ച്ച ചെയ്യും. നാലോ അഞ്ചോ പേരുടെ സംഘമാണ് ഫ്ളാഗ് മീറ്റിങ്ങിന് പോവുക. എല്ലാ നടപടികളും ചര്ച്ചയുടെ വിശദാംശങ്ങളും ഇരുരാജ്യവും റെക്കോഡ് ചെയ്യും. വെള്ളക്കൊടിയുടെ പശ്ചാത്തലത്തില്, സൗഹാര്ദ അന്തരീക്ഷത്തിലായിരിക്കും ഇത്തരം ചര്ച്ചകള് നടക്കുക. സാധാരണ ഗതിയില് ഫ്ളാഗ് മീറ്റിങ് നടന്നുകഴിഞ്ഞാല് സംഘര്ഷത്തിന് അയവ് വരാറുണ്ട്.
എന്താണ് ഫ്ളാഗ് മീറ്റിങ് ?

ന്യൂഡല്ഹി: രണ്ടു രാജ്യങ്ങളുടെ അതിര്ത്തിയില് സൈനികര് തമ്മില് ചെറിയ തോതിലുള്ള സംഘര്ഷവും മറ്റും ഉണ്ടാവുമ്പോള് സ്ഥിതിഗതികള് കൂടുതല് മൂര്ച്ഛിക്കാതിരിക്കാനും കാര്യങ്ങള് പരസ്പരം പറഞ്ഞു മനസ്സിലാക്കാനും അവലംബിക്കുന്ന നടപടിയാണ് ഫ്ളാഗ് മീറ്റിങ്.

സാധാരണഗതിയില് അതിര്ത്തിയിലുള്ള കമാന്ഡിങ് ഓഫീസര്തലത്തിലാണ് ഫ്ളാഗ് മീറ്റിങ് നടക്കാറുള്ളത്. എന്നാല് ഇപ്പോള് ഇന്ത്യാ പാക് അതിര്ത്തിയില് നടക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില് ബ്രിഗേഡിയര്തലത്തിലുള്ള ഫ്ളാഗ് മീറ്റിങ്ങാണ് ഇന്ത്യ നിര്ദേശിച്ചിട്ടുള്ളത്. പാകിസ്താന് ആദ്യം അതിനോട് യോജിച്ചിരുന്നില്ല.

നേരത്തേ നിശ്ചയിക്കപ്പെടുന്ന സ്ഥലത്ത് ഇരുഭാഗത്തെയും കമാന്ഡിങ് ഓഫീസറോ അല്ലെങ്കില് അതിനുമുകളിലുള്ള ഉന്നത ഉദ്യോഗസ്ഥനോ ഒന്നിച്ചിരുന്ന് കാര്യങ്ങള് പരസ്പരം ചര്ച്ച ചെയ്യും. നാലോ അഞ്ചോ പേരുടെ സംഘമാണ് ഫ്ളാഗ് മീറ്റിങ്ങിന് പോവുക. എല്ലാ നടപടികളും ചര്ച്ചയുടെ വിശദാംശങ്ങളും ഇരുരാജ്യവും റെക്കോഡ് ചെയ്യും. വെള്ളക്കൊടിയുടെ പശ്ചാത്തലത്തില്, സൗഹാര്ദ അന്തരീക്ഷത്തിലായിരിക്കും ഇത്തരം ചര്ച്ചകള് നടക്കുക. സാധാരണ ഗതിയില് ഫ്ളാഗ് മീറ്റിങ് നടന്നുകഴിഞ്ഞാല് സംഘര്ഷത്തിന് അയവ് വരാറുണ്ട്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്